ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കം‌ചെയ്യണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബാളെയുടെ പ്രസ്താവനയ്ക്കെതിരേ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസിനും ബിജെപിക്കും ഭരണഘടനയല്ല മനുസ്മൃതിയാണ് ആവശ്യമെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

സമത്വം, മതനിരപേക്ഷത, നീതി എന്നിവയെക്കുറിച്ചു സംസാരിക്കുന്നതിനാൽ ഭരണഘടന അവരെ വേദനിപ്പിക്കുകയാണെന്നും ആർഎസ്എസിന്‍റെ മുഖംമൂടി വീണ്ടും അഴിഞ്ഞുവീണെന്നും രാഹുൽ ആരോപിച്ചു


ആർഎസ്എസിന്‍റെ യഥാർഥ അജൻഡ ഭരണഘടനപോലെ ശക്തമായൊരു ആയുധത്തെ പിടിച്ചെടുക്കുകയെന്നതാണ്. ആർഎസ്എസ് ഇതുപോലെ സ്വപ്നം കാണുന്നത് നിർത്തണം. ദേശസ്നേഹിയായ ഓരോ ഇന്ത്യക്കാരനും അവസാന ശ്വാസം വരെ ഭരണഘടന സംരക്ഷിക്കുമെന്നും രാഹുൽ എക്സിൽ കുറിച്ചു.