സീനോ സാജു

ന്യൂഡൽഹി: ബിഹാറിലെ അടുത്ത മുഖ്യമന്ത്രി രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) പാർട്ടിയിൽനിന്നുള്ള ആളായിരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗമായ കനയ്യ കുമാർ.

കോണ്‍ഗ്രസും ആർജെഡിയും ഉൾപ്പെടുന്ന ബിഹാറിലെ മുഖ്യപ്രതിപക്ഷ സഖ്യമായ ‘മഹാഗത്ബന്ധൻ’ (മഹാസഖ്യം) അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമെന്നും ബിഹാർ കോണ്‍ഗ്രസിലെ പ്രബല യുവനേതാവായ കനയ്യ വ്യക്തമാക്കി.

സ്വാഭാവികമായും ഏറ്റവും കൂടുതൽ സീറ്റിൽ മത്സരിച്ചു വിജയിക്കുന്നതിനാൽ ആർജെഡിയിൽനിന്നൊരാളായിരിക്കും മുഖ്യമന്ത്രിയെന്നും കനയ്യ വ്യക്തമാക്കി.

സീറ്റുചർച്ചകളിൽ തർക്കങ്ങളോ ആശയക്കുഴപ്പങ്ങളോ നിൽക്കുന്നില്ലെന്നും മഹാഗത്ബന്ധനിലെ ഏറ്റവും പ്രമുഖ മുഖം ആർജെഡി നേതാവ് തേജസ്വി യാദവാണെന്നും കനയ്യ കൂട്ടിച്ചേർത്തു. എന്നാൽ ആത്യന്തികമായി ഏറ്റവും കൂടുതൽ സീറ്റുകൾ വിജയിക്കുന്ന പാർട്ടിയിൽനിന്നൊരാൾ മുഖ്യമന്ത്രിയാകുമെന്നും കനയ്യ പറഞ്ഞു.


ബിഹാറിലെ മുഖ്യ പ്രതിപക്ഷമായ ആർജെഡിക്ക് ഈ വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ പിന്തുണ ഉറപ്പാക്കുന്നതാണ് കനയ്യയുടെ പ്രസ്താവന. കനയ്യ നൽകിയ പ്രതികരണം എക്സിൽ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് റീട്വീറ്റ് ചെയ്തിട്ടുള്ളതിനാൽ കോണ്‍ഗ്രസ് യുവനേതാവിന്‍റെ പ്രസ്താവനയ്ക്കു ദേശീയ നേതൃത്വത്തിന്‍റെ പിന്തുണയുണ്ടെന്നു വ്യക്തമാകുകയാണ്.

നിലവിലെ മുഖ്യമന്ത്രിയായ നിതീഷ് കുമാറായിരിക്കും മുഖ്യമന്ത്രിമുഖമെന്ന് ബിഹാറിലെ ഭരണകക്ഷിയായ എൻഡിഎ ഇതിനോടകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്.