ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: രാഷ്‌ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ സജീവമാണെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ. ബിരേൻ സിംഗ്. രാഷ്‌ട്രപതി ഭരണം അവസാനിപ്പിച്ച് സർക്കാർ ഉടൻ രൂപീകരിക്കപ്പെടുമെന്ന് തനിക്കു വിശ്വാസമുണ്ടെന്ന് ബിരേൻ സിംഗ് ഇംഫാലിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "എമർജൻസി ഡയറീസ്' എന്ന പുസ്തകം ഇംഫാലിൽ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബിരേൻ സിംഗ്. എത്രയും വേഗം സർക്കാർ രൂപീകരിക്കാനാണു ബിജെപി ശ്രമിക്കുന്നത്. ആരെയും ബിജെപി വിമർശിച്ചിട്ടില്ലെന്നും മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാരുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ ഏഴെട്ടു മാസത്തിനിടെ, മണിപ്പുരിൽ വിവിധ സമുദായങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബിരേൻ സിംഗ് അവകാശപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. സമാധാനം നിർബന്ധമാണ്. സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ രാവും പകലും ശ്രമിക്കുന്നുണ്ടെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.

ലോകമനഃസാക്ഷിയെ ഞെട്ടിച്ച അക്രമങ്ങളും സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും നടന്ന മണിപ്പുർ കലാപകാലത്ത് സംസ്ഥാന ഭരണത്തിൽ ഉറച്ചിരുന്നയാളാണു ബിരേൻ സിംഗ്.

സ്വന്തം പാർട്ടിയിലെ എംഎൽഎമാർ ബിരേനെതിരേ പരസ്യനിലപാട് സ്വീകരിച്ചതിനെത്തുടർന്നാണു രാജിവയ്ക്കാൻ നിർബന്ധിതനായത്. കഴിഞ്ഞ ഫെബ്രുവരി 13നാണ് മണിപ്പുരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയത്.