ബംഗാളിലെ 61 ബിജെപി എംഎൽഎമാർക്ക് സിഐഎസ്എഫ് സുരക്ഷ
ബംഗാളിലെ 61 ബിജെപി എംഎൽഎമാർക്ക് സിഐഎസ്എഫ് സുരക്ഷ
Wednesday, May 12, 2021 1:25 AM IST
ന്യൂഡൽഹി: പശ്ചിമബംഗാളിലെ 61 ബിജെപി എംഎൽഎമാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ (സിഐഎസ്എഫ്) സംരക്ഷണം. ഒന്നു രണ്ടു ദിവസത്തിനകം ഇതിനായി സേനാംഗങ്ങളെ അയയ്ക്കുമെന്ന് സിഐഎസ്എഫ് അറിയിച്ചു.

ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് നിർദേശം ലഭിച്ചു. സുരക്ഷാഭീഷണിയുണ്ടെന്നു കണ്ടെത്തിയ ബംഗാളിലെ ഒട്ടേറെ നേതാക്കൾക്ക് ഇപ്പോൾ സുരക്ഷ നൽകുന്നുണ്ട്. ഇതിൽ 17 പേർക്കൊപ്പമുള്ള സേനാംഗങ്ങളെ പിൻവലിക്കുമെന്നും സിഐഎസ്എഫ് വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് അരങ്ങേറിയ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി. തെരഞ്ഞെടുപ്പിനു പിന്നാലെയുള്ള ക്രമസമാധാനനില പരിശോധിക്കാൻ ആഭ്യന്തരമന്ത്രാലയം അഡീഷണൽ സെക്രട്ടറി ഗോവിന്ദ് മോഹന്‍റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ബംഗാളിലെത്തിയിരുന്നു. ഇവരുടെ റിപ്പോർട്ട്കൂടി പരിഗണിച്ചാണു തീരുമാനം.


തൃണമൂൽ കോൺഗ്രസിന്‍റെ ആക്രമണത്തിൽ 14 പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് ബിജെപി പറയുന്നത്. ഒരുലക്ഷത്തോളം പേർ തെരഞ്ഞെടുപ്പിനുശേഷം വീടുവിട്ടു പോവുകയും ചെയ്തു. ബിജെപിയുടെ വനിതാ പ്രവർത്തകർ വരെ ആക്രമണത്തിന് ഇരയാകുന്നു. ബിജെപി പ്രവർത്തകരുടെ വീടുകൾ ആക്രമിക്കപ്പെടുന്നതും വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കുന്നതും പതിവാണെന്നും നേതൃത്വം ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.