ന്യൂഡൽഹി: ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, ആൻഡമാൻ സമുദ്രം, വടക്കൻ ആൻഡമാൻ സമുദ്രത്തിന്‍റെ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഞായറാഴ്ചയോടെ കാലവർഷത്തിന് തുടക്കം കുറിച്ച് മഴയെത്തിയത്.

സാധാരണ മേയ് 18നും 19നും ഇടയിലാണ് തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ ദ്വീപുകളിൽ എത്തുന്നത്. തുടർന്ന് ജൂൺ ഒന്നോടെ കേരളത്തിലുമെത്തും. എന്നാൽ, ആൻഡമാനിൽ പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയെങ്കിലും കേരളത്തിൽ കാലവർഷം നേരത്തെ തുടങ്ങുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്‌ടർ ജനറൽ കെ.ജി. രമേഷ് പറഞ്ഞു. ഈ മാസം 27 ഓടെ കേരളത്തിലും മഴ ലഭിച്ചേക്കുമെന്നാണ് നിഗമനം.