x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെറുപുഷ്പത്തിന്‍റെ വലിയ വിജയഗാഥന

കെ.യു. ഗോപകുമാർ
Published: May 21, 2026 02:48 PM IST | Updated: May 21, 2026 02:53 PM IST

ആലപ്പുഴ കലവൂരിലെ ലിറ്റിൽ ഫ്ളവർ നഴ്സറിക്ക് പറയാനുള്ളത് വലിയ സുഗന്ധകഥകളാണ്. ചെറുപുഷ്പത്തിന്‍റെ പേരിൽ തുടങ്ങിയ നഴ്സറി കർഷകരുടെയും കൃഷിപ്രേമികളുടെയും വിശ്വാസമാർജിച്ച് മുന്നേറുകയാണ്.

അലങ്കാരച്ചെടികൾ, കാർഷിക ഗ്രന്ഥാലയം, ഔഷധ സസ്യങ്ങൾ, പഴവർഗ തൈകൾ, നക്ഷത്ര വനം, കാർഷിക മേഖലയിലേക്കു കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രമോഷൻ ക്ലാസ് എന്നിങ്ങനെ വൈവിധ്യങ്ങളായ സേവനങ്ങൾ ഇവിടെനിന്നും ലഭിക്കും.

ആന്പൽ കണ്ടത്തിൽ സുനിലാണ് ലിറ്റിൽ ഫ്ളവർ നഴ്സറിയുടെ സാരഥി. വളം-കീടനാശിനി ഉപയോഗം എന്നിവയ്ക്കായി പ്രത്യേക സെഷനും 85 സെന്‍റിലെ നഴ്സറിയിലുണ്ട്. നഴ്സറിയിൽ എത്തുന്ന സന്ദർശകർക്ക് ഇവിടുത്തെ വൃക്ഷങ്ങളിലെ ഫലങ്ങൾ കിളികൾക്കും അണ്ണാനും നൽകാനുള്ള പ്രത്യേക വനസൗകര്യം ഒരുക്കിയിട്ടുണ്ട്.

പിതാവ് പി.സി. വർഗീസിന്‍റെ മരണശേഷാണ് സുനിൽ നഴ്സറിയുടെ ചുമതലയേറ്റെടുത്തത്.

ഔഷധോദ്യാനം

350 ഇനം ഔഷധ സസ്യങ്ങളുമായി ഒൗഷധോദ്യാനം നഴ്സറിയിൽ എത്തുന്നവരുടെ ശ്രദ്ധയാകർഷിക്കും. പുരാണങ്ങളിൽ ഉള്ള വിവിധ വൃക്ഷങ്ങൾ, ഒലിവ് മരം, മധുര തുളസി എന്നറിയപ്പെടുന്ന സ്റ്റീവിയ, നക്ഷത്ര വൃക്ഷങ്ങൾ, ദശമൂലം, ദശപുഷ്പം, നാൽപാമരങ്ങൾ, ത്രിഫല, സോമലത തുടങ്ങിയവയെല്ലാം ഔഷധോദ്യാനത്തിലെ അപൂർവ കാഴ്ചകളാണ്.

പൂച്ചപ്പഴം, തൊണ്ടിപ്പഴം തുടങ്ങിയ പഴയകാല ഫലവൃക്ഷങ്ങളും ഇവിടെയുണ്ട്. എക്സോടിക് ഫ്രൂട്ടുകളായ റംബുട്ടാൻ, മിറക്കിൾ, മംഗോസ്റ്റിൻ, ഡ്രാഗണ്‍ എന്നിവയുടെ തൈകളും ഇവിടെ ലഭിക്കും. കൃഷിക്കാവശ്യമായ എല്ലാം കൃഷികാര്യ സൂപ്പർമാർക്കറ്റിലുണ്ട്.

ചാണകം, കോഴിവളം, ഗോമൂത്രം എന്നിവയും ലഭ്യമാണ്. റോസ് ബുഷ്, ഭഗീനിയ, ബൊഗെൻവില്ല തുടങ്ങി അലങ്കാര ചെടികളുടെ വലിയൊരു ശേഖരവും നഴ്സറിയിലുണ്ട്.

കാർഷിക ലൈബ്രറി

നഴ്സറിയുടെ ഓഫീസിനു പിന്നിലായി വെർട്ടിക്കൽ ഗാർഡനാൽ മനോഹരമാക്കിയ കെട്ടിടത്തിനുള്ളിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. രാവിലെ ഒന്പതു മുതൽ വൈകുന്നേരം 6.30 വരെ ആർക്കും ഇവിടെ എത്തി പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാം.

കാർഷിക സർവകലാശാലകളുടെയും വിവിധ സർവകലാശാലകളുടെയും പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. ആയിരത്തിലധികം പുസ്കങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വിദഗ്ധരുമായി ഫോണിൽ ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരണത്തിനുള്ള ക്രമീകരണങ്ങളും ചെയ്തുതരും.

കൃഷിയിൽ പ്രായോഗിക പരിശീലനം

ബിഎസ്‌സി അഗ്രികൾച്ചർ, വിഎച്ച്എസ്ഇ, സ്കൂൾ വിദ്യാർഥികൾക്ക് വിത മുതൽ വിളവെടുപ്പു വരെ 10 ദിവസത്തെ പ്രായോഗിക പരിശീലനം നൽകിവരുന്നുണ്ട്. കാർഷിക പഠന ഗ്രൂപ്പുകൾക്കും പരിശീലനം നൽകിവരുന്നു.

ലയറിംഗ്, ഗ്രാഫ്റ്റിംഗ്, ബഡിംഗ്, പച്ചക്കറി വളർത്തൽ എന്നിവയിൽ പ്രത്യേകം പരിശീലനമുണ്ട്. ഒരാഴ്ചയിൽ 10 പേർക്കാണ് പരിശീലനം നൽകുക. തെങ്ങിൻ യന്ത്രം ഉപയോഗിച്ചു കയറുന്നതിനുവരെ പരിശീലിപ്പിച്ചാണു കോഴ്സ് അവസാനിക്കുന്നത്.

 

K-Rail Survey

ബേക്കറിയിൽനിന്നു നഴ്സറിയിലേക്ക്

ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ ദേശീയപാതയിൽ ഒരേയൊരു ബേക്കറി, ലിറ്റിൽ ഫ്ളവർ (ബോർമ ബേക്കറി) പി.സി. വർഗീസിന്‍റെ പിതാവാണ് സ്ഥാപിച്ചത്. പിതാവിനൊപ്പം ബേക്കറിയിൽ കൂടിയ വർഗീസ് പിന്നീട്, അഗ്രികൾച്ചർ പഠനം പൂർത്തിയാക്കി.

അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ ഓഫീസറായി സർക്കാർ സർവീസിൽ കയറിയ ഇദ്ദേഹം ഒട്ടേറെ പദ്ധതികളിലൂടെ പേരെടുത്തു. മങ്കൊന്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ റിസർച്ച് ഓഫീസറായ വർഗീസ് കുട്ടനാട്ടിലെ കർഷകരുമായുള്ള അടുത്ത ബന്ധം പുലർത്തി.

വർഗീസിന്‍റെ പേരിൽ കാർഷിക അവാർഡും ബോധവത്കരണ ക്ലാസുകളും ആലപ്പുഴയിലും മാരാരിക്കുളത്തും ഇപ്പോഴും നടത്തിവരുന്നു. 2005ൽ ഹോർട്ടികൾച്ചറൽ നഴ്സറി മാനേജ്മെന്‍റിൽ പി.ജി. ഡിപ്ലോമ നേടിയ സുനിൽ പൊന്നിട്ടുശ്ശേരി കാർഷിക കൂട്ടായയ്മയിൽ സജീവമാണ്.

കുട്ടനാട് വികസന കാർഷിക സമിതിയുമായി ചേർന്ന് നെൽകൃഷി വികസനവും ഒരുലക്ഷം യുവാക്കളുടെ തൊഴിൽദാന പദ്ധതിയിൽ ചേർന്ന് നടീൽ വസ്തുക്കളുടെ ഉത്പാദനവും വിതരണവും ചെയ്തുവരുന്നു.

തൈകൾ വിൽക്കുമ്പോൾ യഥാർത്ഥമായവ മാത്രമേ വിൽക്കാവൂ എന്ന പിതാവിന്‍റെ വാക്കിൽ അടിയുറച്ചാണ് ലിറ്റിൽ ഫ്ളവർ നഴ്സറി പ്രവർത്തിക്കുന്നതെന്ന് സുനിൽ പറഞ്ഞു. ചെറുപുഷ്പത്തിൽ ചെറുതും വലുതുമായി ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും ഉണ്ട്. ക്ലാസുകളും ഫാമിലെ ജോലികളുമായി സുനിൽ തിരക്കിലാണ്.

എങ്കിലും കൃഷി സംബന്ധിയായി സംശയമുണ്ടെങ്കിൽ വാട്സ്ആപ്പ് നന്പറിൽ ഒരു മെസേജ് ഇടൂ. അദ്ദേഹം സമയം പോലെ തിരിച്ചു വിളിക്കും.

ഫോണ്‍: 934930 4500

Tags : Agriculture Karshakan

Recent News

Corehub Up