x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇംഗ്ലീഷ് കുക്കുമ്പർ നിസാരക്കാരനല്ല, കാരണം


Published: March 16, 2026 03:04 PM IST | Updated: March 17, 2026 02:09 PM IST

മൂന്ന് തരത്തിലുള്ള സലാഡ് കുക്കുമ്പറാണ് ഹരിതഗൃഹങ്ങളിൽ പ്രധാനമായും കൃഷി ചെയ്തുവരുന്നത്. 1. അമേരിക്കൻ സ്ലൈസർ, 2. ജാപ്പനീസ് കുക്കുമ്പർ, 3. ഇംഗ്ലീഷ് കുക്കുമ്പർ. ഇവയിൽ ഇംഗ്ലീഷ് കുക്കുമ്പറാണ് കൂടുതലായി നമ്മുടെ ഹരിതഗൃഹങ്ങളിൽ കൃഷി ചെയ്തുവരുന്നത്.

കേരളത്തിലെ ഹരിതഗൃഹങ്ങളിൽ വളരുന്ന ഇംഗ്ലീഷ് കുക്കുമ്പറിന് ശരാശരി 150-200 ഗ്രാം ഭാരവും 20-25 സെമീ നീളവുമാണുള്ളത്. ഈ ഇനത്തിൽ പെട്ട സലാഡ് കുക്കുമ്പറിൽ ചെറിയ വലുപ്പത്തിലുള്ള വളരെ കുറച്ച് വിത്തുകളെ ഉള്ളൂ.

അതിനാൽ ഇതിനെ വിത്തില്ലാത്ത സലാഡ് കുക്കുമ്പർ (Seedless cucumber) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് വളരെ എളുപ്പത്തിൽ ദഹിക്കുന്നു.

ദീപ്തമായ പച്ചക്കളറിലുള്ളതും വളരെ മൃദുവായതും ജലാംശം ധാരാളം അടങ്ങിയിട്ടുള്ളതുമായ ഈ ഫലങ്ങൾക്ക് പൊതുജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യതയുണ്ട്.

സാധാരണ പുറത്തു കൃഷിചെയ്യുന്നതും കടകളിൽ ലഭിക്കുന്നതുമായ സലാഡ് കുക്കുമ്പറിനെ അപേക്ഷിച്ച് ഇവ വളരെ സ്വാദിഷ്ഠവും ഗുണമേന്മയുള്ളതുമാണ്. സാധാരണ സലാഡ് കുക്കുന്പറിന്‍റെ തൊലി ഉരിഞ്ഞു കളഞ്ഞതിനുശേഷം മാത്രമേ കഴിക്കാൻ ഉപയോഗിക്കാറുള്ളൂ.

എന്നാൽ, ഇംഗ്ലീഷ് കുക്കുമ്പർ തൊലി കളയാതെ തന്നെ കഴിക്കാൻ കഴിയും. ഇത് വിറ്റാമിൻ ഇയുടെ ഒരു കലവറയാണ്. ഇതിൽ വളരെ കുറച്ചു മാത്രമേ കലോറി അടങ്ങിയിട്ടുള്ളൂ. ഇതിനു പുറമേ താഴെ പറയുന്ന സവിശേഷതകൾ കൂടിയുണ്ട്.

സലാഡ് കുക്കുമ്പർ വളരെ വേഗത്തിൽ വളരുന്നു. ഇതിന്‍റെ ജീവിതദൈർഘ്യം മൂന്നര മാസമേ വരൂ. അതിനാൽ ഹരിതഗൃഹത്തിൽ ഒരു വർഷം മൂന്ന് വിളവ് എടുക്കാനാകും.

വളരെ ആസൂത്രണത്തോടെ നാലു വിളവരെ എടുക്കുന്ന കർഷകരുണ്ട്. ആദ്യത്തെ വിള നവംബറിൽ ഇട്ടാൽ അടുത്ത വിള ഏപ്രിലിലും മൂന്നാമത്തെ വിള ഓഗസ്റ്റിലും ഇടാൻ കഴിയും. എന്നാൽ, രണ്ട് വിള ഇറക്കിയശേഷം വേറെ വിള ഇറക്കുന്നതാണ് നല്ലത്.

സലാഡ് കുക്കുന്പർ കൃഷി ചെയ്യുമ്പോൾ ഹരിതഗൃഹത്തിൽ നല്ല വിളവ് തരുന്നതും നല്ല ഗുണമേന്മയും സ്വീകാര്യത ഉള്ളതുമായ ഇനം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഗൈനോസിയസ്, പാർത്തനോകാർപിക് എഫ് 1 ഹൈബ്രിഡ് ഇനങ്ങളാണ് പോളിഹൗസുകളിൽ ഉപയോഗിച്ചു വരുന്നത്.

ഇവ നല്ല കരുത്തോടെ വളരുന്നു. ഇവ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളവയും നല്ല സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഫലങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നു.

Powdery mildew വിനെതിരെയും കുക്കുമ്പർ മൊസൈക്കിനെതിരെയും വാട്ടർ മെലൻമോസൈക്കിനെതിരെയും പ്രതിരോധശക്തിയുള്ള ഹൈബ്രിഡ് ഇനങ്ങളാണ് മിക്കവാറും ഉപയോഗിച്ചു വരുന്നത്.

താഴ്ന്ന താപനിലയും ആവശ്യത്തിനു പ്രകാശമില്ലാത്ത ഒരു അവസ്ഥയുമാണെങ്കിൽ ചിലപ്പോൾ ആണ്‍പൂക്കൾ ഉണ്ടാകാനിടയുണ്ട്. ആണ്‍പൂവിൽ നിന്നും പരാഗം പെണ്‍പൂവിൽ വീഴാനിടയായാൽ വിത്തുണ്ടാകാനും കായുടെ ആകൃതി ശരിയായ രീതിയിലല്ലാതിരിക്കുകയും ചെയ്യും.

ചിലപ്പോൾ കായ്ക്ക് കയ്പുരസം ഉണ്ടാകാറുമുണ്ട്. ആണ്‍പൂവ് കണ്ടാൽ അപ്പോൾ തന്നെ അവ പിഴുതെടുത്ത് കളയേണ്ടതാണ്. നല്ല നീർവാർച്ചയുള്ളതും പി.എച്ച് മൂല്യം 5.5നും 6.8നും ഇടക്കുള്ളതും അണുവിമുക്തമാക്കിയതുമായ മണ്ണാണ് കുക്കുമ്പർ കൃഷി ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായത്.

കുക്കുമ്പറിന്‍റെ തൈകൾക്ക് വളർച്ച വേഗത്തിലായാതിനാൽ ഒരിക്കലും വെള്ളത്തിന്‍റെയോ വളത്തിന്‍റെയോ ലഭ്യതയിൽ കുറവുണ്ടാകാൻ പാടില്ല. എല്ലാ യൂറോപ്യൻ ഹരിതഗൃഹ കുക്കുന്പറുകളും പരാഗണം കൂടാതെ കായ് ഉത്പാദിപ്പിക്കുന്നവയാണ്.

ഇവ പെണ്‍പൂക്കൾ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. പരാഗണം നടക്കാത്തതിനാൽ, വിത്തില്ലാത്ത/വളരെ ചെറിയ വിത്തുള്ള ഫലങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. വളരെ വിരളമായി മാത്രമേ ഇവയിൽ ആണ്‍പൂക്കൾ ഉണ്ടാകാറുള്ളൂ.

ചെടി പറിച്ചുനട്ട് ഒരാഴ്ച കഴിഞ്ഞ് ചെടിക്ക് താങ്ങ് കൊടുക്കുന്നതാണ് നല്ലത്. ചെടികളിൽ കായ് ധാരാളമായി പിടിച്ചു കഴിഞ്ഞാൽ, കായുടെ ഭാരം കൊണ്ട് അവ വഴുതി താഴേക്ക് വരാൻ സാധ്യതയുണ്ട്. അതിനാൽ തണ്ട് പ്ലാസ്റ്റിക്ക് വയറിനോട് ചേർത്തുവെച്ച് ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് ക്ലിപ്പ് ഇടണം.

 

K-Rail Survey

ചെടികളിൽ കൂടുതൽ ശിഖരങ്ങൾ ഉണ്ടായാൽ ചെടിയുടെ കരുത്ത് കുറയുകയും ചെടിക്ക് താങ്ങാൻ കഴിയുന്നതിലും കൂടുതൽ കായ്കൾ ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ വരുന്പോൾ പിന്നീടുണ്ടാകുന്ന പൂക്കളെ കായ്കളാകാൻ അനുവദിക്കാതെ ചെടി പൊഴിച്ചു കളയാൻ കാരണമാകുന്നു.

അധികമുള്ള കായ്കൾ പറിച്ചെടുത്തതിനുശേഷമേ പിന്നീട് പൂക്കൾ പൂർണമായും കായ് ആകുകയുള്ളൂ. സാധാരണ ഇംഗ്ലീഷ് സലാഡ് കുക്കുന്പറിന്‍റെ എല്ലാ നോഡുകളിലും (ഓരോ ഇലയുടെ ഞെട്ടിനു മുകളിലും) കായ് ഉണ്ടാകുന്നു.

ഹരിതഗൃഹത്തിൽ ഗട്ടർ ഉയരത്തിനു താഴേ ആയി (2 1/2 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ) 14 ഗേജിന്‍റെ ജിഐ വയർ തിരശ്ചീനമായി കെട്ടി, അതിൽ നിന്നും കെട്ടി ഇറക്കുന്ന പ്ലാസ്റ്റിക്ക് നെറ്റിലേക്ക് സലാഡ് കുക്കുന്പർ പടർത്തുകയാണ് ചെയ്യുന്നത്.

ചെടി നട്ട് 25 മുതൽ 28 ദിവസത്തിനുള്ളിൽ അവ പൂവിടുന്നു. 30 ദിവസം വരെ ഉണ്ടാകുന്ന പൂക്കൾ പറിച്ചു മാറ്റണം. ഓരേ ഇലക്കുമുകളിലും (ഓരോ നോഡിലും) ഒന്നോ അതിൽ കൂടുതലോ കായ്കൾ ഉണ്ടാകുന്ന ഇനങ്ങൾ ലഭ്യമാണ്.

കൂടുതൽ വിളവ് തരുന്ന ഇനങ്ങളുടെ വിത്തുകൾക്ക് താരതമ്യേന വില കൂടുതലാണ്. ഒന്നിൽ കൂടുതൽ കായ്കൾ ഉണ്ടായാലും ഗുണമേന്മയിൽ വലിയ വ്യത്യാസം കാണാത്തതിനാൽ കർഷകർ എല്ലാ കായ്കളും വലുതാകാൻ അനുവദിക്കുന്നുണ്ട്.

ചെടിയിലുണ്ടാകുന്ന കേടായതും ആകൃതിയിൽ വൈകല്യമുള്ളതുമായ കായ്കൾ അപ്പപ്പോൾ മുറിച്ചു മാറ്റണം. പൂവിട്ട് 10 ദിവസത്തിനുള്ളിൽ കായ് പറിക്കാനാകും.

കായ്കൾക്ക് 15 സെ. മീ. കൂടുതൽ നീളവും തൊലി എല്ലായിടത്തും നല്ല ദീപ്തമായ പച്ചക്കളറും എല്ലാഭാഗത്തും ഒരേ വണ്ണത്തിൽ ഒരു സിലിണ്ടറിന്‍റെ ആകൃതി ആകുമ്പോഴാണ് പറിക്കേണ്ടത്. കായ് പാകമായതിനുശേഷം പറിക്കാതെ ചെടിയിൽ നിർത്തിയാൽ പിന്നീട് കായ് പിടിക്കുന്നത് കുറയാനിടയാക്കും.

ചെടികളുടെ ഉത്പാദനക്ഷമത പ്രധാനമായും അതിന്‍റെ വിളവെടുപ്പു സമയത്തിന്‍റെ ദൈർഘ്യം, ചെടികൾ തമ്മിലുള്ള അകലം, ചെടികളുടെ ശിഖിരം മുറിച്ചൊതുക്കുന്ന വിധം, വെളിച്ചത്തിന്‍റെ ലഭ്യത, അന്തരീക്ഷത്തിലെ താപനില, കുക്കുമ്പറിന്‍റെറ ഇനം, പോഷകമൂലകങ്ങളുടെ ലഭ്യത, രോഗകീടബാധയിൽ നിന്നുമുള്ള സംരക്ഷണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ഒരു നല്ലയിനം സലാഡ് കുക്കുമ്പറിന് ശരിയായ പരിചരണം നൽകി കൃഷി ചെയ്താൽ ഒരു ചെടിയിൽ നിന്നും 4 മുതൽ 7 കിലോയിൽ കൂടുതൽ കായ് പറിക്കാനാകും. ചെടിയുടെ മുഴുവൻ കാലയളവിൽ ഒരു ചെടിയിൽ നിന്നും 25 - 40 കായ് പറിക്കാനാകും.

വിളവെടുപ്പ് തുടങ്ങിയാൽ സാധാരണ എല്ലാ ദിവസവും അല്ലെങ്കിൽ 2 മുതൽ 3 ദിവസത്തിലൊരിക്കലെങ്കിലും കായ് പറിച്ചെടുക്കണം. നല്ല കായ് പിടുത്തമുണ്ടെങ്കിൽ എല്ലാ ദിവസവും കായ് പറിച്ചെടുക്കുന്നതാണ് നല്ലത്. ചെടി നട്ട് 100 മുതൽ 110 ദിവസത്തിനുള്ളിൽ അവസാനത്തെ വിളവെടുപ്പാകും.

10-120 ഇ താപനിലയും 85-95% ആർദ്രതയും ഉള്ള അന്തരീക്ഷത്തിൽ കായ്കൾ സംഭരിച്ചുവെയ്ക്കുന്നത് ഗുണമേന്മ നിലനിർത്താൻ സഹായിക്കും. ഈ അവസ്ഥയിൽ 10 ദിവസം വരെ കേടുകൂടാതെ നിലനിർത്താനാകും.

ഫ്രിഡ്ജിൽ (70ഇമുതൽ 80ഇ ൽ) പ്ലാസ്റ്റിക് കവറുകളിലാക്കി ഒരാഴ്ചവരെ സാലഡ് കുക്കുമ്പർ കേടുകൂടാതെ വെയ്ക്കാനാകും. എന്നാൽ, ഇതിലും കുറഞ്ഞ താപനിലയിൽ കായ്കൾ കേടാവാൻ സാധ്യതയുണ്ട്.

ഡോ. പി. സുശീല
റിട്ട. പ്രഫസർ & പി.ഐ (ഹൈടെക് റിസർച്ച് & ട്രെയിനിംഗ് സെന്‍റർ, കേരള കാർഷിക സർവകലാശാല), കണ്‍സൾട്ടന്‍റ് & ട്രെയ്നർ (ഹൈടെക് കൾട്ടിവേഷൻ).

Tags : English Cucumber Karshakan Agriculture

Recent News

Corehub Up