കായികതാരത്തെ മര്‍ദിച്ച സംഭവം : പ്രതികള്‍ക്കെതിരേ ചുമത്തിയത് നിസാര വകുപ്പുകളെന്ന് ആരോപണം
Wednesday, April 24, 2024 5:41 AM IST
നിലമ്പൂര്‍: കരുളായിയില്‍ ദേശീയ കായികതാരമായ പാലക്കാമറ്റം മുഹമ്മദ് ഷാന്‍ എന്ന വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തില്‍ എഫ്ഐആറില്‍ പ്രതികള്‍ക്കെതിരേ പോലീസ് ചുമത്തിയതു നിസാര വകുപ്പുകളെന്ന് ആരോപണം. സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി, ബാലാവകാശ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കാനൊരുങ്ങി വിവിധ സംഘടനകള്‍. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവമുണ്ടായത്.

മുഹമ്മദ് ഷാനും കൂട്ടുകാരനും ടര്‍ഫില്‍ ഫുട്ബോള്‍ പ്രാക്ടീസ് ചെയ്യാന്‍ പോകുന്നതിനിടെ ഷാനിന്‍റെ വീടിനു സമീപത്തുവച്ചു മൂന്നു പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഷാനും കൂട്ടുകാരനും സഞ്ചരിച്ച സൈക്കിളില്‍ ദിശമാറിയെത്തിയ ആക്രമി സംഘത്തിന്‍റെ ബൈക്ക് ഇടിപ്പിച്ചാണ് ആദ്യം പരിക്കേല്‍പ്പിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ഷാന്‍ തെറിച്ച് വീണു. ഇതു ചോദ്യം ചെയ്തതോടെ ആക്രമി സംഘം അതിക്രൂരമായി ഷാനിനെ മര്‍ദിക്കുക്കുകയും തുടര്‍ന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്നു നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലുമെത്തിച്ചാണ് ഷാനിന് ചികിത്സ നല്‍കിയത്. ആക്രമണത്തില്‍ ഷാനിന്‍റെ ഇടതുകാലിന്‍റെയും വലതു കൈയുടെയും എല്ലുകള്‍ക്കു പൊട്ടലേറ്റു.

ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുമുണ്ട്. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് പൂക്കോട്ടുംപാടം പോലീസ് ഷാനിന്‍റെ വീട്ടിലെത്തി മൊഴിയെടുത്തത്. മര്‍ദനത്തില്‍ നിസാര പരിക്കാണുണ്ടായതെന്നാണ് എഫ്ഐആറില്‍ പോലീസ് ചേര്‍ത്തിട്ടുള്ളത്. ഐപിസി സെക്ഷനിലെയും മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെയും നിസാര വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്.

ഇവയെല്ലാം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. പ്രതികളെന്ന് പറയുന്നവരില്‍ ചിലര്‍ പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനില്‍ മര്‍ദനമുള്‍പ്പെടെ മുമ്പ് കേസുള്ളവരാണ്. സംഭവത്തില്‍ പോലീസ് നിസാര വകുപ്പുകള്‍ ചേര്‍ത്തതിനെതിരേയാണ് യുവജന സംഘടനകള്‍ പരാതി നല്‍കാനൊരുങ്ങുന്നത്.