നിലമ്പൂര്‍ റെയില്‍വേ അടിപ്പാത നിര്‍മാണം; റോഡ് അടച്ചു
Sunday, April 28, 2024 6:21 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍വേയുടെ അടിപ്പാത നിര്‍മാണത്തിനായി റെയില്‍വേ ഗേറ്റ് അടച്ചു. റെയില്‍വേയും സംസ്ഥാന സര്‍ക്കാരും പദ്ധതി ചെലവ് തുല്യമായി വഹിക്കുന്ന നിലമ്പൂര്‍ റെയില്‍വേ അടിപ്പാതയുടെ നിര്‍മാണം 22 ന് തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് തെരഞ്ഞെടുപ്പ് കാരണം നീട്ടുകയായിരുന്നു.

അടിപ്പാതയുടെ റെയില്‍വേ ഭാഗത്തിന്‍റെയും സമീപ ഭാഗത്തിന്‍റെയും ഡിസൈനുള്ള അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നിര്‍മാണം തുടങ്ങുന്നത്. നിലവിലുള്ള റെയില്‍വേ ഗേറ്റിലൂടെ നിര്‍മിക്കുന്ന അടിപ്പാതയുടെ നിര്‍മാണത്തിന്‍റെ ഭാഗമായി റെയില്‍വേ ഗേറ്റ് അടച്ചിടുന്നതിന് ജില്ലാ കളക്ടര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

ഗേറ്റ് അടച്ചതോടെ ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായി കാളികാവ് ഭാഗത്തു നിന്നു നിലമ്പൂരിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ പൂക്കോട്ടുംപാടം കരുളായി മലയോര ഹൈവേയിലൂടെ കരുളായി ജംഗ്ഷന്‍ വഴി കരുളായി മുക്കട്ട വഴി യാത്ര ചെയ്യേണ്ടതാണ്. റെയില്‍വേ ഗേറ്റിനടുത്ത് താമസിക്കുന്ന പ്രദേശവാസികള്‍ക്ക് നിലമ്പൂര്‍ പൂക്കോട്ടുംപാടം റോഡും മുക്കട്ടകരുളായി റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകള്‍ വഴി യാത്ര ചെയ്യാം. ഗതാഗത നിയന്ത്രണങ്ങള്‍ക്ക് ആര്‍ടിഎയുടെ അംഗീകാരവും ലഭിച്ചതാണ്.

കേരള സര്‍ക്കാരിന്‍റെയും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്‍റെയും സംയുക്ത സംരംഭമായ കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനാണ് പദ്ധതിയുടെ നിര്‍മാണ ചുമതലയുള്ളത്. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരഭി എര്‍ത്ത് മൂവേഴ്സിനാണ് അടിപ്പാതയുടെ നിര്‍മാണ കരാര്‍ നല്‍കിയിട്ടുള്ളത്. ആറുമാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.