ചാലിയാറിൽ ഒന്പത് പന്നികളെ വെടിവച്ച് കൊന്നു
Wednesday, August 6, 2025 5:29 AM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്തിൽ ഒന്പത് കാട്ടുപന്നികളെ വെടിവച്ച് കൊന്നു. ഇന്നലെ പുലർച്ചെയാണ് അംഗീകൃത ഷൂട്ടർമാരായ അഹമ്മദ് നിസാർ പത്തപ്പിരിയം, ഉസ്മാൻ മങ്കട എന്നിവരാണ് ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ച് കൊന്നത്.

വേട്ടേക്കോട് - പൈങ്ങാക്കോട്, അത്തിക്കാട്, മൊടവണ്ണ, മൈലാടി, പള്ളിപ്പടി എന്നിവിടങ്ങളിൽ നിന്നാണ് ഒന്പത് പന്നികളെ വെടിവച്ച് കൊന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായ പഞ്ചായത്തുകളിൽ ഒന്നാണ് ചാലിയാർ. ഓരോ വർഷവും ലക്ഷങ്ങളുടെ കൃഷികളാണ് ഇവ നശിപ്പിക്കുന്നത്. കൂടാതെ സന്ധ്യമയങ്ങുന്നതോടെ റോഡുകൾ മുറിച്ച് കിടക്കുന്ന പന്നിക്കൂട്ടങ്ങൾ യാത്രക്കാർക്ക് ഭീഷണിയാവുകയാണ്.

കാട്ടാനശല്യം രൂക്ഷമായ പഞ്ചായത്തിൽ കാട്ടുപന്നി ശല്യവും വർധിച്ചതോടെ പലരും കൃഷി ഉപേക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. വിദഗ്ധരായ ഷൂട്ടർമാരുമുണ്ട്. എന്നാൽ ഇത് പ്രയോജനപ്പെടുത്തുന്നതിൽ വിമുഖത കാണിക്കുകയാണ്. ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിച്ചാൽ കർഷകർക്ക് അത് ആശ്വാസമാകും.