കൂറ്റൻ മരം കടപുഴകി; വൈദ്യുതി നിലച്ചു
Sunday, April 28, 2024 3:38 AM IST
കുമളി: തേക്കടി പെരിയാർ ഹൗസിന് വ്യാഴാഴ്ച രാത്രി ഏഴരയോടെ വൻമരം കടപുഴകി 11 കെ വി ലൈനിൽ വീണ് മണിക്കുറുകളോളം വൈദ്യുതി നിലച്ചു. ഉണങ്ങി നിന്ന മരം ഒടിഞ്ഞ് ലൈനിലേക്ക് പതിക്കുകയായിരുന്നു.

കെടിഡിസി സ്ഥാപനങ്ങളായ അരണ്യ നിവാസ്, പെരിയാർ ഹൗസ്, തേക്കടിയിലെ വനം വകുപ്പ് ഓഫീസുകളിലെല്ലാം വൈദ്യുതി നിലച്ചു. രാത്രിതന്നെ പീരുമേട്ടിൽനിന്നു ഫയർ ഫോഴ്സെത്തി മരം മുറിച്ചുമാറ്റിയ ശേഷം പുലർച്ചെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.

വാട്ടർ അഥോറിട്ടിയുടെ തേക്കടി പന്പ്ഹൗസിന്‍റെ പ്രവർത്തനവും നിലച്ചു. തേക്കടിയിലും കുമളി ടൗണിലും പരിസര പ്രദേശങ്ങളിലും ജലവിതരണം തടസപ്പെട്ടു. തേക്കടിയിലേക്കുള്ള 11 കെവി, എൽടി ലൈനുകൾക്ക് കേബിൾ വഴിയാണ് വൈദ്യുതി എത്തിക്കുന്നത്.

തേക്കടിയിൽനിന്നുമുള്ള പന്പ് ഹൗസിലേയും വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി അധികൃതർ പീരുമേട് ഫയർ ഫോഴ്സിന്‍റെ സഹായം തേടി. ജെസിബിയുടെ ബക്കറ്റിൽ ഇരുന്നാണ് ഉയരത്തിലുള്ള മരം മുറിച്ചുമാറ്റി അറ്റകുറ്റപ്പണികൾ നടത്തിയത്.