കൊച്ചി: അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്തു നടന്നത് ഏകദേശം 2,000 കോടി രൂപയുടെ സ്വർണവ്യാപാരം.
ഞായറാഴ്ചയായിരുന്നു അക്ഷയ തൃതീയ. കേരളമെമ്പാടുമുള്ള 12,000 ജ്വല്ലറികളിൽ ഭേദപ്പെട്ട വ്യാപാരം നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്വർണത്തിന്റെ വിലവർധന, യുദ്ധസാഹചര്യങ്ങൾ, സാമ്പത്തികമാന്ദ്യം തുടങ്ങിയ സാഹചര്യങ്ങളെല്ലാം മറികടന്ന് മൂന്നു ലക്ഷത്തോളം ഉപഭോക്താക്കൾ സ്വർണ വ്യാപാരശാലകളിലേക്ക് എത്തിയതായി ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൾ നാസർ പറഞ്ഞു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും കോയിനുകളും ബാറുകളുമാണ് കൂടുതലായി വിറ്റുപോയത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വർണവിലയിൽ 250 ശതമാനത്തോളം വിലവർധനയാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞവർഷം അക്ഷയതൃതീയയ്ക്കു വാങ്ങിയതിനേക്കാൾ 60 ശതമാനത്തോളം ലാഭമാണ് സ്വർണത്തിൽനിന്നും ഇത്തവണ ലഭിച്ചത്.
Tags : Akshaya Tritiya Gold trade