കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷവും പ്രധാന അസംസ്കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന്റെ വിലവർധനയും മൂലം കാർട്ടൺ ബോക്സുകൾക്ക് 15–20 ശതമാനം വരെ വില വർധിപ്പിക്കേണ്ടിവരുമെന്ന് കേരള കൊറുഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കെസിബിഎംഎ) അറിയിച്ചു.
2024–25ൽ ഇന്ത്യ ഏകദേശം 980 ദശലക്ഷം ഡോളർ മൂല്യമുള്ള പേപ്പറും പേപ്പർ ബോർഡും കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതിൽ 30 ശതമാനവും പശ്ചിമേഷ്യൻ വിപണികളിലേക്കായിരുന്നു.
യുദ്ധത്തെത്തുടർന്ന് ഇന്ധനച്ചെലവും കടൽ വഴിയുള്ള ചരക്കുനീക്കത്തിനുള്ള ചെലവും വർധിക്കുന്നത് കാർട്ടൺ ബോക്സുകളുടെ ഉത്പാദനച്ചെലവ് ഗണ്യമായി ഉയർത്തിയിട്ടുണ്ട്.
നിലവിലെ സാഹചര്യങ്ങളെത്തുടർന്ന് പ്രധാന അസംസ്കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന് മിൽ ഉടമകൾ 15 മുതൽ 20 ശതമാനം വരെ വില വർധിപ്പിച്ചിട്ടുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് ജി. രാജീവ് പറഞ്ഞു.
Tags : carton boxes price increase