മുംബൈ: ഒരു ദിവസം നല്കിയ നേട്ടത്തിനുശേഷം ഓഹരിവിപണി കൂപ്പുകുത്തി. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിനു മുകളിൽ ഇടിവ് നേരിട്ടു.
പശ്ചിമേഷ്യയിൽ സംഘർഷം ഏഴാം ദിവസത്തേക്കു കടന്നതും തുടർന്ന് ക്രൂഡ് ഓയിൽ വില വർധിച്ചതുമാണ് വിപണിയുടെ തകർച്ചയ്ക്കു കാരണം.
സെൻസെക്സ് 1097 പോയിന്റ് (1.37%) താഴ്ന്ന് 78,919ലും നിഫ്റ്റി 315 പോയിന്റ് (1.27%) നഷ്ടത്തിൽ 24,450ലും വ്യാപാരം പൂർത്തിയാക്കി.
ഈ ആഴ്ചയിൽ നിഫ്റ്റിയും സെൻസെക്സും ഏകദേശം 2.9% വീതം ഇടിഞ്ഞു. നിഫ്റ്റിയെ സംബന്ധിച്ച് 2025 ഫെബ്രുവരി 28നുശേഷവും സെൻസെക്സിനാകട്ടെ 2024 ഡിസംബർ 20 നുശേഷവുമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവുമാണ്.
Tags : stock market crashed Sensex Nifty Crude Oil BSE