കെ. മുരളീധരൻ
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ അതിർത്തി ചെക്ക്പോസ്റ്റുകളിൽ 24 മണിക്കൂർ പരിശോധന ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആര്യങ്കാവ്, കുമളി, വാളയാർ, മീനാക്ഷിപുരം, കാറാളി ചെക്ക്പോസ്റ്റുകളിൽ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. പഴം, പച്ചക്കറി, പാൽ-പാൽ ഉൽപ്പന്നങ്ങൾ, ഭക്ഷ്യഎണ്ണ, ശർക്കര തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ലാബ് വിദഗ്ധരും വാഹനങ്ങളിൽ എത്തുന്ന ഭക്ഷ്യവസ്തുക്കൾ തത്സമയം പരിശോധിക്കും. ഓൺലൈൻ ഭക്ഷ്യവിപണന കേന്ദ്രങ്ങളുടെ ഗോഡൗണുകളിലും പരിശോധന ശക്തമാക്കി. ഫ്ലിപ്കാർട്ട്, ബിഗ് ബാസ്ക്കറ്റ്, ബ്ലിങ്കിറ്റ് തുടങ്ങിയവയുടെ ഡാർക്ക് സ്റ്റോറുകളിൽ ഓണം സ്പെഷ്യൽ സ്ക്വാഡ് 80 പരിശോധനകൾ നടത്തി.
നെയ്യ്, ശർക്കര, പായസം മിക്സ്, വെളിച്ചെണ്ണ തുടങ്ങിയവയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കാലാവധി, സംഭരണ താപനില, ലേബലിങ്, സംഭരണരീതി എന്നിവയും പരിശോധിക്കും. ക്രമക്കേട് കണ്ടെത്തിയാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
Tags : Nattuvishesham District News 24-hour food safety checks