പത്തനംതിട്ട: മിച്ചഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ള ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് മൗണ്ട് സിയോണ്‍ ഗ്രൂപ്പ് ഉടമ ഏബ്രഹാം കലമണ്ണില്‍ നടത്തിയ ഡ്രോണ്‍ സര്‍വേക്കെതിരേ റവന്യു വകുപ്പ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച സ്ഥലത്ത് ഡ്രോണ്‍ സര്‍വേ നടത്തിയത് കടന്നുകയറ്റമാണെന്നാണ് വകുപ്പിന്റെ നിലപാട്. വിമാനത്താവള പ്രദേശത്ത് 400 ഏക്കര്‍ തന്റെ കൈവശമുണ്ടെന്ന്ഏബ്രഹാം കലമണ്ണില്‍ അവകാശപ്പെട്ടു.
ഡല്‍ഹി ആസ്ഥാനമായ കമ്പനിയെക്കൊണ്ട് ഈയാഴ്ച വീണ്ടും ഡ്രോണ്‍ സര്‍വേ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതു തടയണമെന്നും റവന്യു വകുപ്പ് ഹൈക്കോടതിയില്‍ ആവശ്യപ്പെടും.
അവകാശപ്പെട്ട സ്ഥലം റവന്യൂ വകുപ്പ് മിച്ചഭൂമിയായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. 16ന് ഹൈക്കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് ഡ്രോൺ സര്‍വേ നടന്നത്. ഇതുസംബന്ധിച്ച് കോഴഞ്ചേരി തഹസില്‍ദാര്‍, ജില്ലാ കളക്ടര്‍ എ. നിസാമുദീന്‍ ഇന്നു റിപ്പോര്‍ട്ട് നല്‍കും.
Tags : Local News Nattuvishesham Pathanamthitta