x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേന്നങ്കരിക്ക് പാലം


Published: June 19, 2026 10:44 PM IST | Updated: June 19, 2026 10:44 PM IST

ചേന്നങ്കരി: നിവാസികളുടെ ദീർഘനാളത്തെ കാത്തിരിപ്പി നൊടുവിൽ ചേന്നങ്കരിയിൽ പമ്പയാറിന് കുറുകെ പാലം നിർമാണത്തിനായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തി.വള്ളവും, ബോട്ടും ആയിരുന്നു ചേന്നങ്കരികാരുടെ ഏക ആശ്രയം. പാലം യാഥാർഥ്യകുന്നതോടെ ഒരു പ്രദേശത്തെ ജനതയുടെ ചിരകാല സ്വപ്നമാണ്സാക്ഷാത്ക്കരിക്കപ്പെടുന്നത്.

പാതിരാമണലിൽ റോപ്‌വേ

മുഹമ്മ: പാതിരാമണൽ ദ്വീപിൽ റോപ്‌വേയും ഇക്കോ ടൂറിസം പദ്ധതിയും നടപ്പാക്കും. ദ്വീപിന്‍റെ മുഖ്യ പ്രവേശന കവാടമായ കായിപ്പുറം ബോട്ടുജെട്ടിയിൽനിന്നാണ് ദീപിലേക്ക് റോപ്പ് വേ നിർമിക്കുക. ആലപ്പുഴ, കോട്ടയം, എറണാകുളം മേഖലകളിൽനിന്നുള്ള ടൂറിസ്റ്റുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്നതും കായിപ്പുറത്തിന്‍റെ മെച്ചമാണ്.

ചേർത്തലയ്ക്ക് നഷ്ടകണക്കുകൾ

ചേര്‍ത്തല: സംസ്ഥാനത്തെ ഭരണം എല്‍ഡിഎഫില്‍നിന്നും യുഡിഎഫിലേക്ക് മാറിയപ്പോള്‍ ബജറ്റില്‍ ചേര്‍ത്തല നിയോജകമണ്ഡലത്തിന് ലഭിച്ചത് നഷ്ടക്കണക്കുകള്‍. കഴിഞ്ഞ എൽഡിഎഫ് ബജറ്റിൽ ഭരണാനുമതി ലഭിച്ച തുകയുടെ 45 ശതമാനത്തോളം തുക പുതിയ ബജറ്റില്‍ വെട്ടിക്കുറച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ അവസാന ബജറ്റില്‍ ചേര്‍ത്തല നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 26.2 കോടി നീക്കിവച്ചിരുന്ന സ്ഥാനത്ത് യുഡിഎഫ് ബജറ്റിൽ 14.5 കോടി രൂപയായി കുറഞ്ഞു. ഏകദേശം 11.7 കോടിയുടെ പ്രവൃത്തികളാണ് പുതിയ ബജറ്റില്‍ ഒഴിവാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ബജറ്റില്‍ അനുമതിയുണ്ടായിരുന്ന പദ്ധതികളില്‍ ചിലത് അപ്രത്യക്ഷമാകുകയും അതിനു പകരം പുതിയ ചില പദ്ധതികള്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമായി.

മാവേലിക്കര മണ്ഡലത്തിൽ
കെട്ടിട നിർമാണത്തിന് 13 കോടി

ചാരുംമൂട്: മാവേലിക്കര മണ്ഡലത്തിൽ സ്‌കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫയർസ്റ്റേഷൻ നവീകരണത്തിനും ഉൾപ്പടെ 13 കോടി അനുവദിച്ചതായി എം.എസ്. അരുൺകുമാർ എംഎൽഎ അറിയിച്ചു. മാവേലിക്കര ഐഎച്ച്ആർഡി കോളജ് കെട്ടിടം -രണ്ടു കോടി, രാജാരവിവർമ സെന്‍റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് കെട്ടിട നിർമാണം -രണ്ടു കോടി, മാവേലിക്കര ഫയർ സ്റ്റേഷൻ കെട്ടിട നവീകരണം -രണ്ടുകോടി, ഗവ. എൽപിഎസ് മുള്ളിക്കുളങ്ങര കെട്ടിട നിർമാണം- ഒരു കോടി, ഗവ. വെൽഫെയർ എൽപിഎസ് ചുനക്കര കെട്ടിട നിർമാണം-ഒരു കോടി, ഗവ. വെൽഫെയർ എൽപിഎസ് താമരക്കുളം കെട്ടിടനിർമാണം-ഒരു കോടി, ഗവ. എൽപിഎസ്, കുറത്തികാട്, മാലിമേൽ കെട്ടിട നിർമാണം-ഒരു കോടി, ഗവൺമെന്റ് യുപിഎസ് വരേണിക്കൽ കെട്ടിട നിർമാണം-ഒരു കോടി, ഗവ. മുഹമ്മദൻസ് എൽപിഎസ് വെട്ടിയാർ കെട്ടിട നിർമാണം-ഒരു കോടി, ഗവ. എൽപിഎസ് വെട്ടിയാർ കെട്ടിട നിർമാണം-ഒരുകോടി എന്നിങ്ങനെ വിവിധ നിർമാണം പ്രവൃത്തികൾക്കാണ് സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചത്.

അമ്പലപ്പുഴക്ക് തീര്‍ഥാടന ട്യൂറിസം സര്‍ക്യൂട്ട്

അമ്പലപ്പുഴ: അമ്പലപ്പുഴക്ക് തീര്‍ഥാടന ട്യൂറിസം സര്‍ക്യൂട്ട്. അര്‍ത്തുങ്കല്‍ ബസലിക്ക, കാക്കാഴം മുഹ് യദ്ദീന്‍ ജുമാമസ്ജിത്, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വമി ക്ഷേത്രം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ കൂട്ടിയോജിപ്പിച്ചാണ്  തീര്‍ഥാടന ട്യൂറിസം സര്‍ക്യൂട്ടായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ കാക്കാഴം പള്ളിയും അമ്പലപ്പുഴ ക്ഷേത്രവുമാണ് അമ്പലപ്പുഴ മണ്ഡലത്തില്‍പ്പെടുന്നത്.

തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് നടപ്പിലാകുന്നതോടെ തദ്ദേശ-വിദേശിയരടക്കമുള്ള തീര്‍ഥാടകര്‍ ജാതിമതഭേതമന്യെ ഇവിടെ എത്തി പ്രാര്‍ഥനകളില്‍ പങ്കെടുക്കാനും പഠനം നടത്താനും അവസരം ഒരുങ്ങും.

Tags : BUDGET Nattuvishesham District News

Recent News

Corehub Up