x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനഹിതം മനസിലാക്കിയുള്ള ബജറ്റ്: എന്‍.ഡി. അപ്പച്ചന്‍


Published: June 21, 2026 06:15 AM IST | Updated: June 21, 2026 06:15 AM IST

കല്‍പ്പറ്റ: ജനഹിതം മനസിലാക്കിയും സംസ്ഥാനത്തിന്‍റെ പൊതുവായ വികസനത്തിന് ഊന്നല്‍ നല്‍കിയുമുള്ള ബജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിച്ചതെന്ന് എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍ പറഞ്ഞു.

ജില്ലയുമായി ബന്ധപ്പെട്ട ബജറ്റ് നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റിക്ക് 50 കോടി രൂപയും നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍ പാതയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കും ബത്തേരി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനും രണ്ട് കോടി രൂപ വീതവും ബജറ്റില്‍ നീക്കിവച്ച മുഖ്യമന്ത്രി പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുണ്ട്.

വയനാടന്‍ ജനത നേരിടുന്ന യാത്രാപ്രശ്‌നത്തിന്‍റെ പരിഹാരത്തില്‍ സര്‍ക്കാരിന്‍റെ കുടൂതല്‍ ശ്രദ്ധ പതിയേണ്ടതുണ്ട്. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസും പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡും യാഥാര്‍ഥ്യമാക്കുന്നത് യാത്രാദുരിതം ഒഴിവാകുന്നതിന് സഹായകമാകും. റോഡ് ഇതര ഗതാഗത സംവിധാനങ്ങള്‍ ഇല്ലാത്ത ജില്ലയാണ് വയനാട്.

കോഴിക്കോടിനും വയനാടിനും ഇടയില്‍ ചരക്കുനീക്കത്തിനും ചികിത്സ ആവശ്യത്തിനും വിനോദസഞ്ചാരത്തിനും മറ്റും മുഖ്യമായും താമരശേരി ചുരം വഴി വാഹനങ്ങള്‍ ഓടണം. ചുരത്തില്‍ മഴക്കാലത്തും വിനോദയാത്രാ സംഘങ്ങള്‍ ഒഴുകുന്ന വേളകളിലും ഗതാഗതക്കുരുക്ക് പതിവാണ്. ദേശീയപാത 766ന്‍റെ ഭാഗമായ ചുരത്തില്‍ കുടുങ്ങി പലപ്പോഴും മണിക്കൂറുകളാണ് യാത്രക്കാര്‍ ദുരിതം അനുഭവിക്കുന്നത്.

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാകുന്നതിന് വര്‍ഷങ്ങളെടുക്കും. ഈ സാഹചര്യത്തില്‍ ബൈപാസും ബദല്‍ പാതയും അനിവാര്യതയാണ്.

ചുരം ബദല്‍ പാതകളില്‍ പ്രധാനപ്പെട്ടതാണ് പടിഞ്ഞാറത്തറയെ കോഴിക്കോട് ജില്ലയിലെ പൂഴിത്തോടുമായി ബന്ധിപ്പിക്കുന്ന വഴി. ഇതിന്‍റെ പ്രാഥമിക ഡിപിആര്‍ തയാറാക്കിയതാണ്. അന്തിമ ഡിപിആര്‍ തയാറാക്കുന്നതിനും പ്രവൃത്തിക്ക് ആവശ്യമായ വനഭൂമി ലഭ്യമാക്കുന്നതിനും നടപടി ഉണ്ടാകണം.

2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ്. കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കാവുന്നതാണ് ഈ റോഡ് പ്രവൃത്തി. ബൈപാസിന് ഏതാനും കിലോമീറ്റര്‍ നിര്‍മാണം മാത്രമാണ് വനഭൂമിയിലൂടെ നടത്തേണ്ടത്.

വിളകള്‍ തറവില നിശ്ചയിച്ച് സംഭരിക്കാനും അതുവഴി വിപണിയില്‍ ഇടപെടാനും സര്‍ക്കാര്‍ തയാറാകണമെന്നും അപ്പച്ചന്‍ ആവശ്യപ്പെട്ടു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up