x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്ലാ ഭവനങ്ങളിലും ശുദ്ധജലമെത്തിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍


Published: November 2, 2025 10:52 PM IST | Updated: November 2, 2025 10:52 PM IST

രാമപുരം പഞ്ചായത്തില്‍ കൊണ്ടാട് മുക്കാനെല്ലിയേല്‍ സ്ഥാപിക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ടാങ്കിന്‍റെ നിര്‍മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്ക

രാമപുരം: എല്ലാ ഭവനങ്ങളിലും ശുദ്ധജലമെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജല്‍ ജീവന്‍ മിഷനില്‍ കൊണ്ടാട് സ്ഥാപിക്കുന്ന ടാങ്കിന്‍റെ നിര്‍മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കുന്നതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന 13 പഞ്ചായത്തുകള്‍ക്കായി വിഭാവനം ചെയ്ത പദ്ധതിയാണ് മീനച്ചില്‍ മലങ്കര കുടിവെള്ള പദ്ധതി.

1243 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയില്‍ മലങ്കര ജലാശയത്തില്‍നിന്നു വെള്ളം സംഭരിച്ച് കടനാട് പഞ്ചായത്തിലെ നീലൂരില്‍ സ്ഥാപിക്കുന്ന 45 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാലയില്‍ എത്തിച്ച് ശുദ്ധീകരിച്ച് അവിടെനിന്നു പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന 13 പഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി രാമപുരം പഞ്ചായത്തിനു വേണ്ടി 101.62 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കിയാണ് പണികള്‍ പുരോഗമിക്കുന്നത്.

രാമപുരം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സുഗമമായ കുടിവെള്ള വിതരണത്തിനായി പ്രധാനമായി നാല് ജലസംഭരണികളാണ് നിര്‍മിക്കുന്നത്. പിഴക് ഒന്‍പത് ലക്ഷം ലിറ്റര്‍, കൊണ്ടാട് അഞ്ച് ലക്ഷം ലിറ്റര്‍, കിഴതിരി മൂന്നു ലക്ഷം ലിറ്റര്‍, നെല്ലാപ്പാറ അഞ്ച് ലക്ഷം ലിറ്റര്‍ എന്നിങ്ങനെയാണ് ഇവയുടെ സംഭരണ ശേഷി. കൂടാതെ ഈ പദ്ധതിയില്‍ വിവിധ ഘടകങ്ങളിലായി 300 കിലോമീറ്ററിലധികം വിതരണ കുഴലുകളും 7800 ല്‍ പരം ഗാര്‍ഹിക കണക്‌ഷനുകളുമാണ് സ്ഥാപിക്കേണ്ടത്.

കൂടാതെ പൈപ്പ് സ്ഥാപിക്കുന്നതിനായി മുറിക്കേണ്ടിവരുന്ന റോഡുകളുടെ പുനരുദ്ധാരണവും ഈ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 70 ശതമാനം പൈപ്പുകള്‍ സപ്ലൈ ചെയ്ത് കഴിയുകയും 150 കിലോമീറ്ററിലധികം സ്ഥാപിക്കുകയും ചെയ്തു. 1200 ലധികം കണക്‌ഷനുകള്‍ നല്‍കി. നീലൂരില്‍ സ്ഥാപിക്കുന്ന ജല ശുദ്ധീകരണ ശാലയുടെ പണികള്‍ 2026 മേയ് മാസത്തോടെ പൂര്‍ത്തീകരിക്കാനാണ് ലഷ്യമിട്ടിരിക്കുന്നത്. പണി പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ ഇവിടെനിന്നു ശുദ്ധജലം നേരിട്ട് മേല്‍ ടാങ്കുകളില്‍ എത്തിച്ച് വിതരണകുഴലുകള്‍വഴി പഞ്ചായത്തിലെ എല്ലാ വീടുകളിലും എത്തിക്കാം.

ഈ പദ്ധതി കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ഉത്തരാഖണ്ഡ് ആസ്ഥാനമായ കാശ്മീരിലാല്‍ കണ്‍സ്ട്രക്‌ഷന്‍ എന്ന സ്ഥാപനമാണ്. 18 മാസമാണ് പദ്ധതി പൂര്‍ത്തീകരണ കാലാവധി. കേരള ജല അഥോറിറ്റിയുടെ മീനച്ചില്‍ മലങ്കര പ്രോജക്ട് ഡിവിഷന്‍ പാലാ കാര്യാലയത്തിലാണ് പദ്ധതിയുടെ മേല്‍നോട്ടച്ചുമതല. മാണി സി. കാപ്പന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജു ജോണ്‍ ചിറ്റേത്ത്, ജില്ലാ പഞ്ചായത്ത് മെംബര്‍ പി.എം. മാത്യു, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഡോ. സിന്ധുമോള്‍ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്‍റ് ലിസമ്മ മത്തച്ചന്‍, വൈസ് പ്രസിഡന്‍റ് സണ്ണി അഗസ്റ്റിന്‍ പൊരുന്നക്കോട്ട്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, സ്മിത അലക്സ്, വാര്‍ഡ് മെംബര്‍ അമ്മിണി കെ.എന്‍., മുന്‍ വാര്‍ഡ് മെംബര്‍ റ്റൈറ്റസ് മാത്യു, അജി സെബാസ്റ്റ്യന്‍, പയസ് രാമപുരം, ടി.ജെ. ജോഷി ഏറത്ത്, എസ്. കിഷന്‍ചന്ദു എന്നിവര്‍ പ്രസംഗിച്ചു.

Tags : Roshi Augustine nattuvisesham local news

Recent News

Corehub Up