പ്രതീകാത്മക ചിത്രം
കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി. ഒരു മാസം മുന്പ് പേവിഷബാധയേറ്റതിനെത്തുടർന്ന് കാഞ്ഞിരമറ്റത്തെ ഒരു വീട്ടിൽ വളർത്തിയിരുന്ന ഏഴു മാസം ചനയുണ്ടായിരുന്ന പശുവിനെ കൊന്ന് മറവു ചെയ്തിരുന്നു. ഈ വീട്ടിലെ എല്ലാവർക്കും മെഡിക്കൽ കോളജിൽനിന്ന് പ്രതിരോധ കുത്തിവയ്പുകൾ നൽകുകയും തുടർചികിത്സ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
നിരവധി ചിക്കൻ ഫാമുകളുള്ള ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. പലപ്പോഴും ഫാമിൽ കയറി കോഴികളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സാഹചര്യമുണ്ട്. പള്ളികൾ, ക്ഷേത്രങ്ങൾ, സ്കൂളുകൾ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഇടങ്ങളിലേക്ക് വിദ്യാർഥികളും മുതിർന്നവരും ഉൾപ്പടെ നിരവധിയാളുകൾ വന്നുപോകുന്ന വഴിയിലുടനീളം നായ്ക്കളുടെ രൂക്ഷമായ ശല്യമാണ് അനുഭവപ്പെടുന്നത്.
തെരുവുനായ വിഷയത്തിൽ അധികൃതർ ജാഗ്രതയോടെ ഇടപെടണമെന്നും ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കാഞ്ഞിരമറ്റം എവർഗ്രീൻ സസ്റ്റയിനബിൾ ഡെവലപ്മെന്റ് സൊസൈറ്റി അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡാന്റീസ് കൂനാനിക്കൽ അധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി ഞായർകുളം, ജയ്മോൻ പുത്തൻപുരയ്ക്കൽ, ജോർജുകുട്ടി കുന്നപ്പള്ളിൽ, ജോസ് ഓലിക്കതകിടിയിൽ, മോഹനൻ മൂഴയിൽ, സെബാസ്റ്റ്യൻ ആരുച്ചേരിൽ, ബെന്നി തോലാനിക്കൽ, ടോമി മുടന്തിയാനി, ടോമി പുന്നയ്ക്കാപ്പള്ളിൽ, ജോസ് മാത്യു, ടോമി തോമസ്, എം.പി. പ്രദീപ്, ജോസഫ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews