x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉത്രാടപ്പുലരിയിൽ കാഴ്ചക്കുല സമർപ്പണത്തിന് അമ്പലപ്പുഴയിൽ തിരക്ക്

വെബ് ഡെസ്ക്
Published: August 25, 2026 10:52 PM IST | Updated: August 25, 2026 10:52 PM IST

ഉത്രാടപ്പുലരിയിൽ കാഴ്ചക്കുല സമർപ്പിക്കുന്ന ദേവസ്വം അധികാരികൾ.

അമ്പലപ്പുഴ: ഉത്രാട പുലരിയിൽ കാഴ്ചക്കുല സമർപ്പണത്തിന് അമ്പലപ്പുഴയിൽ വൻ ഭക്തജനത്തിരക്ക്. പുണ്യജീവിതം പുലർത്തിയ മഹാബലിക്ക് വാമനവതാരമായി പ്രത്യക്ഷപ്പെട്ട് ജന്മമോക്ഷം നൽകിയ മഹാവിഷ്ണുവിനെ വന്ദിക്കുന്ന ചടങ്ങായ കാഴ്ചക്കുല സമർപ്പണത്തിന് ഉത്രാട പുലരിയിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വൻ ഭക്ത ജനത്തിരക്ക് അനുഭവപ്പെട്ടു. 

അമ്പലപ്പുഴ: ഉത്രാട പുലരിയിൽ കാഴ്ചക്കുല സമർപ്പണത്തിന് അമ്പലപ്പുഴയിൽ വൻ ഭക്തജനത്തിരക്ക്. പുണ്യജീവിതം പുലർത്തിയ മഹാബലിക്ക് വാമനവതാരമായി പ്രത്യക്ഷപ്പെട്ട് ജന്മമോക്ഷം നൽകിയ മഹാവിഷ്ണുവിനെ വന്ദിക്കുന്ന ചടങ്ങായ കാഴ്ചക്കുല സമർപ്പണത്തിന് ഉത്രാട പുലരിയിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വൻ ഭക്ത ജനത്തിരക്ക് അനുഭവപ്പെട്ടു. പ്രഭാത ശ്രീബലിക്കു ശേഷം തിരുനടയിൽ തൂശൻ ഇല വിരിച്ച് ക്ഷേത്രം തന്ത്രിമാരായ പുതുമന ദാമോദരൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, ഈശാനൻ നമ്പൂതിരി എന്നിവർ ആദ്യ കുലകൾ ദേവന് സമർപ്പിച്ചു. തുടർന്ന് മേൽശാന്തിമാരായ യദു കൃഷ്ണൻ നമ്പൂതിരി, ബാബു നമ്പൂതിരി, ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരും കുലകൾ സമർപ്പിച്ചു.  

 ഇലകൾ നിരത്തിവച്ച നമസ്കാരമണ്ഡപത്തിൽ ക്ഷേത്രം കോയിമ്മ സ്ഥാനി വി.ജെ. ശ്രീകുമാർ വലിയമഠം, പള്ളിപ്പാന അവകാശി ഹരിദാസ് വേലൻ പറമ്പ്, ദേവസ്വം അസി. കമ്മീഷണർ ജെ. ആശകുമാരി, ദേവസ്വം അഡ്മിസ്ട്രേറ്റീവ് ഓഫീസർ ലേഖ ആർ. പണിക്കർ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്‍റ് കൊട്ടാരം ഉണ്ണികൃഷ്ണൻ എന്നിവർ കാഴ്ചക്കുലകൾ സമർപ്പിച്ചു. രാവിലെ പത്തു വരെ നിരവധി ഭക്ത ജനങ്ങൾ മണ്ഡപത്തിൽ കുലകൾ സമർപ്പിച്ചു. ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിൽ തങ്ക തിരുവാഭരണങ്ങൾ ചാർത്തി ആണ് ഉച്ചപൂജയും ദീപാരാധനയും അത്താഴപ്പൂജയും രാത്രിയിൽ പത്തു പ്രദക്ഷിണങ്ങളിലായി ആനപ്പുറത്തു വിളക്ക്‌ എഴുന്നള്ളിപ്പും ഉണ്ടായിരിക്കും. ഗജ രാജൻ കണ്ടിയൂർ പ്രേം ശങ്കർ എഴുന്നെള്ളുത്തുകൾക്ക് ദേവന്‍റെ തിടമ്പ് ഏറും.

Tags : NattuVishesham DistrictNews

Recent News

Corehub Up