x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. വർഗീസ് കുര്യൻ അവാർഡ് പഴശിരാജാ നഗർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്

വെബ് ഡെസ്ക്
Published: September 3, 2026 06:03 AM IST | Updated: September 3, 2026 06:03 AM IST

ചാവശേരിയിലെ പഴശി രാജാ നഗർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്‍റെ കെട്ടിടം.

ചാവശേരി: ക്ഷീരമേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള 2026-ലെ കാലിക്കട്ട് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡോ. വർഗീസ് കുര്യൻ അവാർഡ് പഴശിരാജാ നഗർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള മലബാർ മേഖലയിലെ ക്ഷീര സംഘങ്ങളിലെ മികച്ച പ്രവർത്തനത്തിനും കർഷക ക്ഷേമപ്രവർത്തനങ്ങൾ, മികച്ച ഭരണ നിർവഹണം, സാമ്പത്തിക അച്ചടക്കം, സുതാര്യത, ക്ഷീരകർഷകർക്ക് നൽകുന്ന മികച്ച സേവനങ്ങൾ എന്നിവ പരിഗണിച്ചാണു പുരസ്കാരം.

കണ്ണൂർ ജില്ലയിലെ ഇരിട്ടി ബ്ലോക്കിൽ ചാവശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘം 1984 നവംബർ 22നു രജിസ്റ്റർ ചെയ്ത് 1985 ജനുവരി 18നു പ്രവർത്തനം ആരംഭിച്ചു. വെറും 15 ലിറ്റർ പാൽ സംഭരിച്ചുകൊണ്ടായിരുന്നു പ്രവർത്തനത്തിനു തുടക്കം. ഇന്ന് ഏകദേശം 150 ക്ഷീരകർഷകരിൽ നിന്ന് പ്രതിദിനം 1500 ലിറ്ററോളം പാൽ സംഭരിക്കുന്ന നിലയിലേക്ക് സംഘം വളർന്നു. സംഘത്തിന്‍റെ പ്രവർത്തന മികവിനും സാമ്പത്തിക അച്ചടക്കത്തിനുമുള്ള അംഗീകാരമായി തുടർച്ചയായി പത്തു വർഷത്തോളമായി എ ഓഡിറ്റ് ക്ലാസിഫിക്കേഷൻ നിലനിർത്തിവരുന്നുണ്ട്.

2025-26 വർഷം വരെയുള്ള ഓഡിറ്റുകളും പൂർത്തീകരിച്ച സംഘം മികച്ച ഭരണ നിർവഹണത്തിന്‍റെ മാതൃകയായാണ് മുന്നേറുന്നത്. കർഷകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ സ്വന്തം കെട്ടിടത്തിലാണു സംഘം പ്രവർത്തിക്കുന്നത്. ആധുനിക ലബോറട്ടറി, മീറ്റിംഗ് ഹാൾ, ഓഫീസ് സൗകര്യങ്ങൾ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ക്ഷീരവികസന വകുപ്പ്, മിൽമ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ വിവിധ കർഷക ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും അർഹരായ കർഷകരിലേക്ക് എത്തിക്കുന്നതിലും സംഘം സജീവമാണ്.

അഞ്ചിനു കോഴിക്കോട് കാലിക്കട്ട് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സംഘത്തിന് സമ്മാനിക്കും. സംഘത്തിന്‍റെ പ്രസിഡന്‍റും ഭരണസമിതി അംഗങ്ങളും ജീവനക്കാരുംചേർന്ന് അവാർഡ് ഏറ്റുവാങ്ങും.
15 ലിറ്ററിൽനിന്ന് 1500 ലിറ്ററിലേക്കുള്ള വളർച്ചയും പതിറ്റാണ്ടുകളായി കർഷകരോടൊപ്പം നടത്തിയ പ്രവർത്തനങ്ങളും പരിഗണിച്ച് ലഭിക്കുന്ന ഈ പുരസ്കാരം പഴശിരാജാ നഗർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്‍റെയും നൂറുകണക്കിന് ക്ഷീരകർഷക കുടുംബങ്ങളുടെയും അഭിമാന നേട്ടമായി മാറി. കർഷകരുടെ അധ്വാനത്തിനും സഹകരണ പ്രസ്ഥാനത്തിന്‍റെ ശക്തിക്കും ലഭിച്ച അംഗീകാരമാണ് ഡോ. വർഗീസ് കുര്യൻ അവാർഡെന്ന് സംഘം ഭാരവാഹികൾ അറിയിച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up