x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടിവെള്ളസ്രോതസുകൾ ശുചീകരിക്കും


Published: August 9, 2026 04:58 AM IST | Updated: August 9, 2026 04:58 AM IST

മല്ലപ്പള്ളി: പ്രളയത്തോടനുബന്ധിച്ച് മലിനമായ മല്ലപ്പള്ളി പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള സ്രോതസുകളും പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വറ്റിച്ചു വൃത്തിയാക്കി രോഗാണു വിമുക്തമാക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ. ജി. സാബു പറഞ്ഞു. ഇതിനായി രൂപീകരിച്ച കർമസേന ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യവകുപ്പ്, കുടുംബശ്രീ, ആശാവർക്കർമാർ, ഹരിതകർമ സേന, തൊഴിലുറപ്പ് എന്നിവരെ യോജിപ്പിച്ചാണ് കർമസേനയ്ക്കു രൂപം നൽകിയത്. പഞ്ചായത്തിനെ രണ്ട് മേഖലകളായി തിരിച്ച് പ്രളയദുരിതം കൂടുതൽ ബാധിച്ച മേഖലയ്ക്ക് മുൻ‌തൂക്കം നൽകും. എട്ട് വാർഡുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 385 വീടുകളിലും നൂറിലധികം കടകളിലും വെള്ളം കയറുകയുണ്ടായി. ലക്ഷങ്ങളുടെ നഷ്ടമാണ് മല്ലപ്പള്ളി പഞ്ചായത്തിൽ ഉണ്ടായത്. വ്യാപകമായ കൃഷിനാശവും ഉണ്ടായി. നിരവധി റോഡുകളും, കലുങ്കുകളും താറുമാറായി. ഇവ പുനർനിർമിക്കാൻ സർക്കാർ പ്രത്യേക പരിഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് സിന്ധു സുഭാഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ എസ്. പാർഥൻ, അനു എബി വർഗീസ്, ജീന കെ. ചാക്കോ, ഷൈനി ഫിലിപ്പ്, പ്രകാശ്കുമാർ വടക്കേമുറി, സോഫി ജോജോ, പി.ഡി. തങ്കമ്മ, സണ്ണി ജോൺസൻ, റീന യുഗേഷ്, ജേക്കബ് റ്റി. കുഴുവേലിൽ, അനിത പി. മാത്യു, പി.ആർ. മിനികുമാരി, സന്തോഷ്‌ ചാമക്കാല, സെക്രട്ടറി എൻ. സുനിൽകുമാർ, കുടുംബശ്രീ ചെയർപേഴ്സൺ രജനി, ജൂണിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അപർണ എന്നിവർ പ്രസംഗിച്ചു.

Tags : nattu vishesham Drinking water sources

Recent News

Corehub Up