x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആവേശമായി... ഉണര്‍വായി... പുത്തന്‍ കാലഘട്ടത്തിലേക്കുള്ള കാല്‍വയ്പായി 140-ാമത് ചങ്ങനാശേരി അതിരൂപതാദിനം


Published: May 21, 2026 04:15 AM IST | Updated: May 21, 2026 04:15 AM IST

തൃക്കൊടിത്താനത്തു നടന്ന ചങ്ങനാശേരി അതിരൂപതാ ദിന സമ്മേളനത്തിൽ പങ്കെടുക്കുന്നവർ.

തൃക്കൊടിത്താനം: സമുദായ ശക്തീകരണ വര്‍ഷത്തിന്‍റെ സന്ദേശമുയര്‍ത്തി തൃക്കൊടിത്താനം ഫൊറോനപള്ളിയങ്കണത്തില്‍ സംഘടിപ്പിച്ച 140-ാമത് ചങ്ങനാശേരി അതിരൂപതാദിനാചരണം പിന്നിട്ട വര്‍ഷങ്ങളിലെ അതിരൂപതയുടെ അതിശയിപ്പിക്കുന്ന അര്‍പ്പണബോധത്തിന്‍റെ അഭിമാനാര്‍ഹമായ സ്മരണപുതുക്കലും പുത്തന്‍കാലഘട്ടത്തിലേക്കുള്ള കാല്‍വയ്പുമായി.

‘അതിരൂപതയില്‍ നാമൊരു കുടുംബം’ എന്ന ആദര്‍ശവാക്യം അന്വര്‍ഥമാക്കി വിശ്വാസചൈതന്യവും സഭാസ്‌നേഹവും വിശ്വാസസമൂഹത്തിന്‍റെ മുഖമുദ്രയാണെന്നും മാര്‍ത്തോമ്മാ ശ്ലീഹായില്‍നിന്നു കൈമാറി ലഭിച്ച വിശ്വാസം ഏറെ ത്യാഗത്തോടെയും കഠിനാധ്വാനത്തിലും സംരക്ഷിച്ചുപോരുന്ന ചരിത്രം ഉയര്‍ത്തിക്കാട്ടുന്നതുമായിരുന്നു തൃക്കൊടിത്താനത്തു ചേര്‍ന്ന സമ്മേളനം.

പുതിയ കാലഘട്ടത്തില്‍ സഭ പുത്തന്‍വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന യാഥാര്‍ഥ്യം മനസിലാക്കി വിശ്വാസത്തില്‍നിന്ന് വെളിച്ചവും ശക്തിയും സ്വീകരിച്ച് മുന്നേറാനുള്ള ശക്തിയും ഊർജവുമായി സമ്മേളനം മാറി. കോട്ടയം മുതല്‍ അമ്പൂരി വരെയുള്ള അഞ്ചു ജില്ലകളിലെ ഇരുന്നൂറ്റമ്പതോളം ഇടവകകളിലെ നാലുലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും സന്യസ്തപ്രതിനിധികളും അതിരൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ വൈദികരും ഉള്‍പ്പെടെ രണ്ടായിരത്തിലധികംപേരാണ് അതിരൂപതാദിനത്തിനു സാക്ഷികളായത്.

സമുദായത്തിന്‍റെ വളര്‍ച്ചയ്ക്ക് ഉദാത്തമായ സംഭാവനകള്‍ നല്‍കിയ സിസ്റ്റര്‍ ആലീസ് ഫൈനാ സിഎംസി., അഡ്വ.കെ.സി. ജോര്‍ജ് കളരിക്കല്‍, ജോസ് ജോണ്‍ വേങ്ങാന്തറ, ഏബ്രാഹം പുത്തന്‍കളം, സി.എ. ആന്‍റണി ചെന്നിത്തല, കൂടുതല്‍ മക്കളുള്ള ജിനോ-ടിനു, ജോസഫ്- ജോസി തുടങ്ങിയവരെയും മികച്ച യുവസംരംഭകരേയും സമ്മേളനത്തില്‍ ആദരിച്ചു.

മികച്ച ഇടവക ബുള്ളറ്റിന്‍, ഇടവക ഡയറക്ടറി എന്നിവയ്ക്കുള്ള സമ്മാനങ്ങളും നല്‍കി.
ജനറല്‍ കണ്‍വീനര്‍ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട്, വികാരി ജനറാള്‍മാരായ മോണ്‍. മാത്യൂ ചങ്ങങ്കരി, മോണ്‍. സ്‌കറിയ കന്യാകോണില്‍, മോണ്‍. ജോണ്‍ തെക്കേക്കര, ചാന്‍സിലര്‍ ഫാ.ഡോ. ജോര്‍ജ് പുതുമനമുഴിയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ആന്‍റണി മാളേയ്ക്കല്‍, തൃക്കൊടിത്താനം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, അതിരൂപതാദിന കോ-ഓര്‍ഡിനേറ്റര്‍മാരായ ഫാ. ചെറിയാന്‍ കക്കുഴി, ഫാ. ജോസഫ് പാറയ്ക്കല്‍, ഫാ. ജേക്കബ് കളത്തിവീട്ടില്‍,

ഡോ.പി.വി. ജറോം, ജനറല്‍ കണ്‍വീനര്‍മാരായ പി.ജെ. ആന്‍റണി, ലിസി ബിജു, കണ്‍വീനര്‍മാരായ ഡെന്നീസ് ജോസഫ്, ലാലി ഇളപ്പുങ്കല്‍, സിബിച്ചന്‍ കൊല്ലശേരി, ബാബു പഴയചിറ, സിബി കളങ്ങര, ലാലിച്ചന്‍ പുളിമൂട്ടില്‍, ജോഷി കൊല്ലാപുരം, അഡ്വ. ജോര്‍ജ് വര്‍ഗീസ്, ബേബി കല്ലുപുരയ്ക്കല്‍, അഡ്വ. ജോബിന്‍ കുറ്റിക്കാട്ട്, മെര്‍ലിന്‍ മാത്യു, ടി.ജെ. സോജപ്പന്‍, ജേക്കബ് കണിയാംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up