തിരുമൂലപുരത്തെ ദുരിതാശ്വാസ ക്യാന്പിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവല്ല: വീടുകളിൽ വെള്ളം കയറിയതുമൂലമുണ്ടായ നഷ്ടം പരിഹരിക്കാൻ സർക്കാരിൽ നിന്നു ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ഥിരമായ ഒരു ദുരന്തനിവാരണ സമിതി രൂപികരിക്കുകയും ഇതിലൂടെ വരും വർഷങ്ങളിൽ പ്രളയബാധിതപ്രശനങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണുവാനും കഴിയും. വീടുകളിൽ വെള്ളം കയറിയതുമൂലം ദുരിതമനുഭവിക്കുന്നവർക്ക് വില്ലേജ് ഓഫീസർമാരുടെ ശിപാർശയുടെ അടിസ്ഥനത്തിലായിരിക്കും ധനസഹായം നൽകുക.
മണിമലയാറ്റിലെ വരാൽ തോട്ടിൽ പുതിയ ചീപ്പ് നിർമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.സി. വിഷ്ണുനാഥ്, വർഗീസ് മാമ്മൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ്, നഗരസഭ അധ്യക്ഷ എസ്.ലേഖ, പുളിക്കിഴ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി സിഇഒ റവ.ഡോ.ബിജു പയ്യംമ്പള്ളിൽ, മെഡിക്കൽ മിഷൻ അസിസ്റ്റന്റ് അഡ്മിനിസ്ട്രറ്റർ റോളി മാത്യു , ഫാ. ചെറിയാൻ മണപ്പുറത്ത്, യുഡിഎഫ് നേതാക്കളായ ആർ. ജയകുമാർ, ബിനു വി. ഈപ്പൻ, ലാൽ നന്ദാവനം, മർച്ചന്റ്സ് അസോസിയേഷൻ സംഘടനാ ഭാരവാഹികൾ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ക്യാന്പിൽ കഴിയുന്നവരുടെ പരാതി കേട്ട മുഖ്യമന്ത്രി പരിഹാര നടപടികൾക്കാവശ്യമായ നിർദേശവും നൽകി.
Tags : Nattuvishesham Local News Floods Chief Minister