x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നഗരത്തില്‍ ആശ്വാസമായി സൗജന്യ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍

വെബ് ഡെസ്ക്
Published: August 23, 2026 02:54 AM IST | Updated: August 23, 2026 02:54 AM IST

പ്രതീകാത്മക ചിത്രം

കോഴിക്കോട്: ഓണത്തിരക്കില്‍ വീര്‍പ്പുമുട്ടി തുടങ്ങിയ നഗരത്തില്‍ പത്തിടത്ത് സൗജന്യ വാഹന പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത് ആശ്വാസമാകുന്നു. പാര്‍ക്കിംഗ് സൗകര്യവുമായി ബന്ധപ്പെട്ട് യാത്രക്കാരെ ബോധവല്‍കരിക്കാനുള്ള ശ്രമവും നടത്തുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് കോര്‍പറേഷന്‍റെ നേതൃത്വത്തില്‍ നഗരത്തിലെ പത്ത് സ്ഥലങ്ങളില്‍ വാഹന പാര്‍ക്കിംഗിനുള്ള സൗകര്യമൊരുക്കും. പൊതുജനങ്ങള്‍ക്ക് ഈ സ്ഥലങ്ങളില്‍ തികച്ചും സൗജന്യമായി വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പ്രയോജനപ്പെടുത്താവുന്നതാണ്. ഒരാഴ്ചത്തേക്കാണ് ഈ സൗകര്യമേര്‍പ്പെടുത്തുക. കിഡ്‌സണ്‍ കോര്‍ണര്‍ ജംഗ്ഷന്‍(മിഠായി തെരുവ്), കല്ലുത്താന്‍ കടവിലെ പുതിയ പച്ചക്കറി മാര്‍ക്കറ്റ് ബീച്ച് ലയണ്‍സ് പാര്‍ക്ക്, പാവമണി റോഡ് (പബ്ലിക് ഹെല്‍ത്ത് ലാബിന് പുറകുവശത്തെ ഗ്രൗണ്ട്), ടാഗോര്‍ ഹാള്‍ ഗ്രൗണ്ട്, പോര്‍ട്ട് ബംഗ്ലാവ്(ബീച്ച്), സൗത്ത് ബീച്ചിലെ പാരഗണ്‍ ഹോട്ടലിന് സമീപത്തെ എക്‌സിബിഷന്‍ ഗ്രൗണ്ട്, ഭട്ട് റോഡ് ബീച്ചിലെ ഉദയം ഹോമിന് സമീപമുള്ള ഗ്രൗണ്ട്, ലയണ്‍സ് പാര്‍ക്കിന് എതിര്‍വശമുള്ള സ്ഥലം, സൗത്ത് ബീച്ചിലെ മാരിടൈം ബോര്‍ഡ് ഗ്രൗണ്ട് എന്നിവിടങ്ങളാണ് പാര്‍ക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്.

നഗരത്തിലേക്ക് കടക്കുന്ന പ്രധാന പാതകളിലും നഗരത്തിനുള്ളിലെ പ്രധാന ജംഗ്ഷനുകളിലും കടുത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഓണത്തിരക്കിനെ തുടര്‍ന്ന് നഗരത്തിലുണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി അനധികൃത പാര്‍ക്കിംഗിനെതിരേ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്‍റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകളും നടപടികളും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

നഗരത്തിലെ വിവിധ റോഡുകളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത 22 വാഹനങ്ങള്‍ പോലീസ് ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഇങ്ങനെ വാഹനങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചെലവും അനധികൃത പാര്‍ക്കിംഗിനുള്ള പിഴയും ഈടാക്കിയ ശേഷമാണ് വാഹന ഉടമകള്‍ക്ക് വാഹനം വിട്ടു നല്‍കിയത്.

അതേസമയം ചില വാഹനങ്ങളില്‍ പോലീസ് നോട്ടീസ് പതിക്കുകയും ചെയ്തു. ഉടമകള്‍ നോട്ടീസില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് പിഴയടച്ചതിന് ശേഷമാണ് വാഹനങ്ങള്‍ വിട്ടു നല്‍കിയത്.

Tags : Nattuvishesham District News Free parking relief

Recent News

Corehub Up