x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം

വെബ് ഡെസ്ക്
Published: August 6, 2026 10:33 PM IST | Updated: August 6, 2026 10:33 PM IST

പീരുമേട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ.

പീരുമേട്: ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം. മൂന്ന് കൊമ്പന്മാരാണ് തമ്പടിച്ചിരിക്കുന്നത്. പട്ടുമുടി എസ്റ്റേറ്റ്, പട്ടുമല എസ്റ്റേറ്റ് എന്നിവയോട് ചേർന്നുള്ള പ്രദേശത്തെ ജനവാസ മേഖലയിലെ തേയിലത്തോട്ടത്തിലാണ് കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നത്.
ബുധനാഴ്ച്ച രാത്രി എത്തിയ കാട്ടാനകൾ ഇതുവരെയും വനത്തിലേക്ക് പോകാതെ മേഖലയിൽ ഇറങ്ങി ഭീതി പടർത്തിയിരിക്കുകയാണ്.

വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ ആർടി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. തേയില ത്തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് കാട്ടാനകളെ ആദ്യം കണ്ടത്. തൊഴിലാളികൾ വാർഡ് മെമ്പറെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു.

കുറച്ചുകാലങ്ങളായി പ്രദേശത്ത് കാട്ടാനയുടെ ശല്യം നിലനിൽക്കുകയാണ്. എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു ചേർത്തു. കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തുന്നതിന് പൊതുജനങ്ങളുടെ സഹായത്തോടെ ഡ്രൈവ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Tags : Nattuvishesham DistrictNews DeepikaNews elephants

Recent News

Corehub Up