x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരിസ്ഥിതി ലോല വില്ലേജുകളുടെ നിര്‍ണയം അംഗീകരിക്കില്ല: ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്

വെബ് ഡെസ്ക്
Published: September 3, 2026 05:47 AM IST | Updated: September 3, 2026 05:47 AM IST

സുല്‍ത്താന്‍ ബത്തേരി: മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ജില്ലയിലെ പരിസ്ഥിതിലോല മേഖല വില്ലേജുകളുടെ നിര്‍ണയം കര്‍ഷകരെ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് കര്‍ഷകമിത്രം രക്ഷാധികാരിയും ബത്തേരി ബിഷപ്പുമായ ഡോ. ജോസഫ് മാര്‍ തോമസ് പറഞ്ഞു.

ബത്തേരിയില്‍ നടന്ന കര്‍ഷകമിത്രം ഫാര്‍മേഴ്‌സ് സംഘടനയുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരടുവിജ്ഞാപനത്തിനുള്ള 13 വില്ലേജുകളില്‍ കടുത്ത നിയന്ത്രണമാണ് വരാന്‍ പോകുന്നത്. ക്രമേണ ഇത് വയനാടിന്‍റെ സമസ്ത മേഖലയിലും ജീര്‍ണാവസ്ഥ സൃഷ്ടിക്കും. ജനവാസ മേഖലയും വനാതിര്‍ത്തിയും കൃത്യമായി നിശ്ചയിക്കാതെയാണ് വിജ്ഞാപനം നടത്തിയത്.

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ശക്തമായ ഇടപെടലുകള്‍ നടത്തി ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി വിജ്ഞാപനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ഡോ. പി. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ പി.എം. ജോയ്, ഖാദര്‍ പട്ടാമ്പി, ഡോ. പി. രാജേന്ദ്രന്‍, വി.പി. വര്‍ക്കി, കെ.പി. യൂസഫ് ഹാജി, വി.എം. വര്‍ഗീസ്, വിഷ്ണു വേണുഗോപാല്‍, ജോര്‍ജ് യു. ജോണ്‍, വി. ഉമ്മര്‍ ഹാജി, വല്‍സ ചാക്കോ, പ്രഫ. താര ഫിലിപ്പ്, സന്ധ്യ മനോജ്, ടി.പി. ശശി, എം.കെ. ബാലന്‍, എം. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags : Nattuvishesham Districtnews Deepikanews Identification

Recent News

Corehub Up