x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഉണ്ണിയാടന്‍

വെബ് ഡെസ്ക്
Published: July 24, 2026 01:28 AM IST | Updated: July 24, 2026 01:28 AM IST

തോമസ് ഉണ്ണി യാടന്‍ എംഎല്‍എ സുരേഷ് ഗോപിയെ സന്ദര്‍ശിച്ചപ്പോള്‍.

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി ചര്‍ച്ച ചെയ്ത് അഡ്വ. തോമസ് ഉണ്ണിയാടന്‍ എംഎല്‍എ.

ഇരിങ്ങാലക്കുടയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരിന്‍റെ സഹായത്തോടൊപ്പം കേന്ദ്രസഹായം ലഭിക്കുന്നതിനാണു കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയുമായി എംഎല്‍എ ചര്‍ച്ച നടത്തിയത്.

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനനെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കണമെന്നും എംഎല്‍എ സുരേഷ് ഗോപിയോട് അഭ്യര്‍ഥിച്ചു. വിഷയങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി എംഎല്‍എ പറഞ്ഞു.
കേന്ദ്ര റെയില്‍വേ അംഗീകാരം നല്‍കിയ തിരൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട പാതയ്ക്കും എയിംസിനും സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ ഈ രണ്ട് പദ്ധതികളും യാഥാര്‍ഥ്യമാകുമെന്നും സുരേഷ് ഗോപി പറഞ്ഞതായും ഉണ്ണിയാടന്‍ കൂട്ടിച്ചേര്‍ത്തു.
തിരൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട റെയില്‍വേ പാതയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഡിപിആര്‍ തയാറാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് അനുമതി ലഭിക്കാന്‍ വേണ്ടതുചെയ്യണമെന്നും എംഎല്‍എയോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

Tags : Local News Nattuvishesham Iringalakudda railway station

Recent News

Corehub Up