x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജപ്തി ഭീഷണി നേരിട്ട കുടുംബത്തിന് താങ്ങായി വീണ്ടും ഇരിട്ടി ഗ്രാമദീപം


Published: July 3, 2026 05:10 AM IST | Updated: July 3, 2026 05:10 AM IST

ബാങ്ക് ജപ്തി നേരിട്ട കരിക്കോട്ടക്കരി സ്വദേശിയുടെ ബാങ്ക് ബാധ്യതകൾ അടച്ചുതീർത്ത് ഭൂമിയുടെ ആധാരം ഐജിഎഫ്ജി കൂട്ടായ്മക്കു വേണ്ടി ഡോ. വിമൽ മാത്യു ഉപ്പുകണ്ടത്തിൽ,

ഇരിട്ടി: ജപ്തി ഭീഷണി നേരിട്ട് വീടു വിട്ടിറങ്ങേണ്ട സാഹചര്യത്തിലേക്കെത്തിയ കുടുംബത്തിന് കൈത്താങ്ങായി ഇരിട്ടി ഗ്രാമദീപം (ഐജിഎഫ്ജി) കൂട്ടായ്മ. കരിക്കോട്ടക്കരി സ്വദേശിയുടെ 16 സെന്‍റ് സ്ഥലവും കൊച്ചുവീടുമാണ് ഐജിഎഫ്ജി വായ്പാ കുടിശികയുള്ള കേരള ബാങ്കിൽ പണമടച്ച് ആധാരം തിരികെവാങ്ങി ഉടമയ്ക്ക് നൽകിയത്.

പത്തുവർഷം മുന്പാണ് (അന്നത്തെ ജില്ലാ ബാങ്ക്) ഉടമ ആധാരം പണയംവച്ച് രണ്ടുലക്ഷം രൂപ വായ്പയെടുത്തത്. ഇതിൽ 1,30,000 രൂപ തിരികെ അടച്ചെങ്കിലും പിന്നീട് തിരിച്ചടവ് മുടങ്ങി. ഇതോടെ പലിശ ഉൾപ്പടെ തിരിച്ചടവ് തുക 41,0000 മായി. ഈ തുക തിരിച്ചടച്ചില്ലെങ്കിൽ വീടും സ്ഥലവും നഷപെടുന്ന അവസ്ഥയായിരുന്നു. ഈ സാഹചാര്യത്തിൽ സുപ്രീം കോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് രക്ഷാധികാരിയായ ഐജിഎഫ്ജി ഇടപെടുന്നത്.

സംഘടനയുടെ സ്ഥാപകനും സജീവ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. വിമൽ മാത്യു ഉപ്പുകണ്ടത്തിൽ ബാങ്കുമായി ബന്ധപ്പെടുകയായിരുന്നു. സംഘടനയുടെ ഇടപെടലിലൂടെ ബാങ്ക് 110000 അധികം രൂപ കുറച്ചു നൽകി. തുടർന്ന് 293000 തുകയടച്ച് ആധാരം തിരികെയെടുക്കുകയായിരുന്നു. അസുഖ ബാധിതയായ ഭാര്യയും മൂന്നു പെൺകുട്ടികളും അടങ്ങുന്ന നിർധന കുടുംബത്തിനാണ് ഐജിഎഫ്ജി മാറിയത്.
കുടുംബത്തിന്‍റെ സ്വകാര്യത സൂക്ഷിക്കേണ്ടതിനാൽ തിരിച്ചെടുത്ത ആധാരം ഉടമയ്ക്ക് നൽകാനായി കരിക്കോട്ടക്കരി ഇടവക വികാരി ഫാ. കുര്യാക്കോസ് കളരിക്കലിനെ ഏൽപിച്ചു.

അസിസ്റ്റന്‍റ് വികാരി ഫാ. ജിബിൻ തെക്കേപൂക്കോമ്പിൽ ഐജിഎഫ് ജിയുടെ സജീവ പ്രവർത്തകരായ തങ്കച്ചൻ മുള്ളംകുഴിയിൽ, സണ്ണി തോമസ് അറയ്‌ക്കൽ, ഇടവക കോ-ഓർഡിനേറ്റർ ജോയ് പൂത്തോട്ടാൽ എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ എട്ടുർഷത്തിനിടെ സംഘടന 30 ഓളം കുടുംബങ്ങളെ ജപ്തി നടപടിയിൽനിന്ന് രക്ഷിച്ചിട്ടുണ്ട്. കൂടാതെ രോഗികൾ, വിദ്യാർഥികൾ, സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധിപേർ എന്നിവർക്കും സംഘടന സഹായം ലഭ്യമാക്കുന്നുണ്ട്.

Tags : Nattuvishesham District news

Recent News

Corehub Up