x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭിന്നശേഷി സൗഹൃദമല്ല മിനി സിവില്‍ സ്റ്റേഷന്‍

വെബ് ഡെസ്ക്
Published: September 6, 2026 12:28 AM IST | Updated: September 6, 2026 12:28 AM IST

നെയ്യാറ്റിന്‍കര : ഇരുപതിലേറെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന്‍ ഭിന്നശേഷി സൗഹൃദമല്ല. ഇക്കാര്യം പലതവണ പല സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും യാതൊരുവിധ പരിഹാരവും നടപ്പിലായില്ലായെന്നതും പരക്കെയുള്ള ആക്ഷേപം.

നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന്‍റെ മുകള്‍നിലയിലാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ചില ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഓഫീസുകളിലേയ്ക്ക് വീല്‍ചെയറില്‍ വരുന്ന ഒരു ഗുണഭോക്താവിന് പരസഹായമില്ലാതെ മുകളിലേയ്ക്ക് കയറാനാകില്ല. മൂന്നു നിലകളുള്ള കെട്ടിടത്തില്‍ കോവണി പടികളല്ലാതെ, ഭിന്നശേഷി സൗഹൃദമായ റാന്പ് ഒരിടത്തുമില്ലായെന്നതാണ് സങ്കടകരമായ യാഥാര്‍ഥ്യം. ഈ ബഹുനില മന്ദിരത്തിലാണ് ഭിന്നശേഷി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും റാന്പോ റെയിലോ നിര്‍മിച്ചിട്ടില്ലായെന്നത് അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയെന്നത് പകല്‍ പോലെ വ്യക്തം.

കെട്ടിടം നിര്‍മിച്ചിട്ട് കാലമേറെയായെന്നും അക്കാലത്ത് ഇതൊന്നും ഗൗരവമായി കണക്കായിരുന്നില്ലെന്നുമൊക്കെയുള്ള തീര്‍ത്തും നിരുത്തരവാദപരമായ പ്രതികരണങ്ങളാണ് പലപ്പോഴും ഉയരുന്നത്. അതേസമയം, പുതിയ കാലത്ത് ഭിന്നശേഷി സൗഹൃദമെന്ന സര്‍ക്കാര്‍ നയത്തിന്‍റെ അടിസ്ഥാനത്തില്‍ റാന്പോ ലിഫ്റ്റോ എന്തുകൊണ്ട് സ്ഥാപിച്ചില്ലായെന്ന ചോദ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്നും മൗനമാണ് മറുപടി. സിവില്‍ സ്റ്റേഷനെക്കുറിച്ച് മറ്റു ധാരാളം ആക്ഷേപങ്ങളും പരാതികളും വ്യാപകമായുണ്ടെങ്കിലും തികച്ചും മാനുഷികമായ ഈ അടിസ്ഥാന ആവശ്യത്തോട് അധികൃതര്‍ മുഖം തിരക്കുകയാണ്.

വികസനസമിതിയിൽ അറിയിച്ചിട്ടും പരിഹാരമായില്ല

മിനി സിവില്‍ സ്റ്റേഷനിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന വിഷയം താലൂക്ക് വികസന സമിതിയില്‍ അറിയിച്ചതാണ്. എന്നാല്‍ ആവശ്യം പരിഹരിക്കപ്പെട്ടിട്ടില്ല. വയോധികര്‍ക്കും മുകള്‍ നിലയിലെ ഓഫീസുകളില്‍ ഈ പടിക്കെട്ടുകള്‍ കയറി ചെല്ലാന്‍ പ്രയാസം അനുഭവപ്പെടുന്നു. സിവില്‍ സ്റ്റേഷനില്‍ ഏതെല്ലാം ഓഫീസുകളുണ്ടെന്നും അവ ഓരോന്നും ഈ ബഹുനില കെട്ടിടത്തില്‍ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നുമൊക്കെയുള്ള സൂചനാ ബോര്‍ഡ് സ്ഥാപിക്കുന്നതും ഉചിതമാണ്.''

എന്‍.ആര്‍.സി നായര്‍
രക്ഷാധികാരി,
ഗാന്ധിമിത്രമണ്ഡലം.

നവീകരണം അത്യാവശ്യം
ദിവസവും നൂറു കണക്കിനു പേര്‍ വന്നുപോകുന്ന നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന്‍ അടിയന്തരമായി നവീകരിക്കണം. റാന്പ്, റെയില്‍, ലിഫ്റ്റ് എന്നിവയിലേതെങ്കിലും സ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉത്തരവാദിത്വപ്പെട്ട പലരോടും പങ്കുവച്ചിട്ടുണ്ട്. നിവേദനമായി സമര്‍പ്പിക്കുകയും ചെയ്തു. മിനി സിവില്‍ സ്റ്റേഷന്‍ ആധുനികവത്കരിച്ച്, മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സൗകര്യമെല്ലാം ഏര്‍പ്പെടുത്തേണ്ടതാണ്.

മഞ്ചത്തല സുരേഷ്
മുന്‍ കൗണ്‍സിലര്‍,
നെയ്യാറ്റിന്‍കര
നഗരസഭ.

 

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up