മന്ത്രി കെ.എ. തുളസി അഗസ്ത്യവനത്തിലെ ആദിവാസി ഊരിലെത്തിയപ്പോൾ.
കോട്ടൂർ : ആദിവാസികളെ കണ്ടറിയാൻ അഗസ്ത്യവനത്തിൽ മന്ത്രിയെത്തി. പരാതികളും പരിഭവങ്ങളും പങ്കുവച്ചു. ഗതാഗതയോഗ്യമല്ലാത്ത റോഡുകൾ, കുട്ടികൾക്ക് പഠനസൗകര്യമില്ലായ്മ, കളിസ്ഥലമില്ലാ യ്മ തുടങ്ങി വകുപ്പ് മന്ത്രിയുടെ മുന്നിൽ കോട്ടൂരിലെ ആദിവാസികൾ നിരത്തിയത് നീറുന്ന പ്രശ്നങ്ങൾ. വരിലൊരാളായി എല്ലാം ശ്രദ്ധയോടെകേട്ട് ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പു നൽകിയപ്പോൾ ഗിരിവർഗക്കാർ കൈയടിയോടെ അവ സ്വീകരിക്കുകയും ചെയ്തു.
അഗസ്ത്യവനത്തിലെ ആദിവാസി ഊരിലെ പ്രശ്നങ്ങൾ നേരിട്ടറിയാണ് കുറ്റിച്ചൽ പഞ്ചായത്ത് സംഘടിപ്പിച്ച ഊരൊരുക്കത്തിൽ മന്ത്രി കെ.എ. തുളസി എത്തിയത്. മണ്ണാംകോണം ഊരിലാണ് മന്ത്രി എത്തിയത്. നിർദിഷ്ട റസിഡൻഷ്യൽ മോഡൽ സ്കൂൾ കോട്ടൂരിൽ തന്നെ സ്ഥാപിക്കുമെന്നു മന്ത്രി പറഞ്ഞു. സഞ്ചാരയോഗ്യമായ റോഡ് പണിയാൻ ശ്രമമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ആദിവാസികളുടെ പ്രശ്നങ്ങൾ പഠിക്കാനും അത് ഉദ്യോഗസ്ഥലത്തിൽ അവതരിപ്പിക്കാനും എസ്ടി പ്രമോട്ടർമാരെ പരിശീലിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് ഊരൂമൂപ്പന്മാരുമായും മന്ത്രി സംവദിച്ചു. 27 ഊരുകളിൽ നിന്നുള്ള ആദിവാസികൾ പങ്കെടുത്തു. ജി.സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി. കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് രാധാ ജ യൻ, വൈസ് പ്രസിഡന്റ് സതീഷ് കുമാർ,ജില്ലാ പഞ്ചായത്തംഗം പ്രദീപ് നാരായണൻ , പഞ്ചായത്തംഗങ്ങളായ കോട്ടൂർ സന്തോഷ്, വി.എച്ച് വാഹിദ, ഗ്രീഷ്മ എന്നിവരും പങ്കെടുത്തു.