മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഫയൽ ചിത്രം)
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാനും നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചു ചര്‍ച്ച നടത്തുന്നതിനും പ്രതിപക്ഷം രണ്ടു ഉപാധികള്‍ മുന്നോട്ടുവച്ചു.
യാതൊരു ഉപാധികളുമില്ലാതെ ചര്‍ച്ചയ്ക്കു തയാറാണെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനു പിന്നാലെയാണു കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉപാധികള്‍ പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കുക, നീറ്റ് ക്രമക്കേടും വിദ്യാര്‍ഥി മര്‍ദനവും സംബന്ധിച്ച് ചട്ടം 267 പ്രകാരം മറ്റു നടപടികള്‍ സസ്പെന്‍ഡ് ചെയ്ത് അടിയന്തര പ്രമേയത്തിന് (അഡ്ജേണ്‍മെന്റ് മോഷന്‍) അംഗീകാരം നല്‍കുക എന്നിവയാണ് ഉപാധികളെന്ന് ഖാര്‍ഗെ രാജ്യസഭയില്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രി ആദ്യം രാജിവയ്ക്കണം. അതിനുശേഷം ചട്ടം 267 പ്രകാരം ചര്‍ച്ച നടക്കണം. ഇതെന്തു ജനാധിപത്യമാണ്? നിങ്ങള്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുകയാണ്- ഖാര്‍ഗെ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പറഞ്ഞ ഉപാധികള്‍ കൂടിയേ തീരൂവെന്നും മന്ത്രി പുറത്തുപോകണമെന്നും ഡിഎംകെ നേതാവ് തിരുച്ചി ശിവ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
Tags : Kharge NoDiscussion Resignation DharmendraPradhan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash