തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിക്കുന്നു.
തിരുവല്ല: നിലവാരമുള്ള ചികിത്സ പൊതുജനത്തിന്റെ അവകാശമെന്ന് മന്ത്രി കെ. മുരളീധരൻ. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തിയായ ലക്ഷ്യ ലേബർ റൂം, പോളി ഡെന്റൽ ക്ലിനിക്, ഓക്സിജൻ പ്ലാന്റ്, ജീറിയാട്രിക് വാർഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. തിരുവല്ല: നിലവാരമുള്ള ചികിത്സ പൊതുജനത്തിന്റെ അവകാശമെന്ന് മന്ത്രി കെ. മുരളീധരൻ.
തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തിയായ ലക്ഷ്യ ലേബർ റൂം, പോളി ഡെന്റൽ ക്ലിനിക്, ഓക്സിജൻ പ്ലാന്റ്, ജീറിയാട്രിക് വാർഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപത്രികളുടെ പോരായ്മകൾ പരിഹരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് മെഡിക്കൽ കോളജുകളിൽ രോഗികളെ നിലത്ത് കിടത്തുന്നത് അവസാനിപ്പിച്ചത്.
ആശുപത്രികളിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുള്ളത് നികത്തും. വിവിധ ആശുപത്രികളിലായി 139 ഡോക്ടർമാരെ പുതിയതായി നിയമിച്ചു. ഇവർ ഉടൻ ചുമതല ഏൽക്കും. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം തികച്ചും സുതാര്യമാണ്. പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും മന്ത്രി ഓഫീസിൽ നേരിട്ടു പരാതി സമർപ്പിക്കാം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമാണം ആരംഭിച്ച ആരോഗ്യവകുപ്പിന്റെ പദ്ധതികൾ മുടക്കമില്ലാതെ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും.
കഴിഞ്ഞ 24ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പദ്ധതിക്ക് തുടക്കം കുറിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ എംആർഐ സ്കാനിംഗ് മെഷീൻ ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കും. അടുത്തമാസം മുതൽ താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യപരിപാലന രംഗത്ത് നൂതന ചികിത്സാ സംവിധാനങ്ങളിലൂടെ ജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്രദമായ രീതിയിലും എല്ലാ വിധ ചികിത്സാ രീതികൾക്കും കേരളത്തിൽ അനുയോജ്യമായ സാഹചര്യം സർക്കാർ ആശുപത്രികളിൽ രൂപപ്പെടുത്തുന്നതിനും സർക്കാർ നടപടികളുണ്ടാകും. സ്വകാര്യ ആശുപത്രികളോടു കിടപിടിക്കത്തക്ക എല്ലാവിധ സംവിധാനങ്ങളോടെയും സർക്കാർ ആശുപത്രികളെ ഉയർത്തിക്കൊണ്ടു വരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ കേരളം പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ (1.3 കോടി രൂപ), പതിനഞ്ചാം ധനകാര്യ കമ്മീഷൻ തുക വിനിയോഗിച്ച് നിർമിച്ച വയോജന വാർഡ് (1.02 കോടി രൂപ), പോളി ഡെന്റൽ ക്ലിനിക് (60 ലക്ഷം രൂപ), കെഎംഎസ് സിഎൽ കെയർ സിസ്റ്റം പദ്ധതിയിലൂടെ നിർമിച്ച ഓക്സിജൻ പ്ലാൻറ് ( 1.25 കോടി രൂപ) എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. വർഗീസ് മാമൻ എംഎൽഎ അധ്യകഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല നഗരസഭ ചെയർപേഴ്സൺ എസ് ലേഖ, മുൻ എംഎൽഎ മാത്യു ടി. തോമസ്, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ്. നായർ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ബി. ഉണ്ണികൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതാ കുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിനു ജി. തോമസ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Taluk Hospital