തിരുവനന്തപുരം: 13 കോടി രൂപ മുടക്കി നിർമിച്ച പാപ്പനംകോട്-സത്യൻ നഗർ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും അപ്രോച്ച് റോഡിന്റെയും മറ്റും നിർമാണം പൂർത്തിയായിട്ടില്ലെന്ന പരാതി പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ തലത്തിൽ അന്വേഷിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിക്കും വാർഡ് മെന്പർക്കും അസിസ്റ്റന്റ് എൻ ജിനീയർക്കും മുൻകൂർ നോട്ടീസ് നൽകിയ ശേഷം പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലപരിശോധന നടത്തണമെന്നും കമ്മീഷൻ നിർദേശിച്ചു. അപ്രോച്ച് റോഡ്, കലുങ്ക്, ഓട എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട നിലവിലെ അവസ്ഥ പരിശോധിക്കണം. ബാക്കിയുള്ള നിർമാണ ജോലികൾ പൂർത്തിയാക്കാൻ എത്ര സമയമെടുക്കുമെന്നും കണ്ടെത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
Tags : nattu vishesham No approach road bridge