x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമിഴ്‌നാട്ടിലും മഴയില്ല; പൂക്കള്‍ കരിഞ്ഞു

വെബ് ഡെസ്ക്
Published: July 26, 2026 11:54 PM IST | Updated: July 26, 2026 11:54 PM IST

പ്രതീകാത്മക ചിത്രം

കോഴഞ്ചേരി: അയല്‍ സംസ്ഥാനങ്ങളിലും മഴ കുറഞ്ഞത് ഓണവിപണിയെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യത.കര്‍ണാടകയിലും തമിഴ്നാട്ടിലും ഉണ്ടാകുന്ന മഴക്കുറവ് ജില്ലയിലെ പൂ വിപണിയെയാണ് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്. ജില്ലയിലേക്ക് ആവശ്യമായ മുല്ല, പിച്ചകം, റോസ്, മഞ്ഞയും ഓറഞ്ചും ചെണ്ടുമല്ലി എന്നിവ വരുന്നത് തമിഴ്നാട്ടിലെ മധുര, ദിണ്ഡിഗല്‍, തിരുനെല്‍വേലി, ഹൊസൂര്‍ എന്നിവിടങ്ങളില്‍നിന്നു കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട, മൈസൂരു എന്നിവിടങ്ങളില്‍നിന്നുമാണ്. മഴ കുറയുമ്പോള്‍ ഇവിടങ്ങളിലെ ജലസേചനം തടസപ്പെടുകയും പൂക്കളുടെ ഉത്പാദനം കുത്തനെ ഇടിയുകയും ചെയ്യും.

വരള്‍ച്ച കാരണം പൂക്കളുടെ വരവ് കുറയുമ്പോള്‍, ലഭ്യമാകുന്നവയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കൂടും.പൂക്കളുടെ വില സാധാരണയേക്കാള്‍ ഇരട്ടിയാകുന്നതിന് കാരണമാകും. കടുത്ത ചൂടും വെള്ളത്തിന്‍റെ അഭാവവും പൂക്കളുടെ വലിപ്പവും ഭംഗിയും കുറയ്ക്കാന്‍ സാധ്യതയുണ്ട്. കൂടാതെ പൂക്കള്‍ പെട്ടെന്ന് വാടിപ്പോകുന്നത് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും തിരിച്ചടിയാകുകയും ചെയ്യും.

ഗുണ്ടല്‍പേട്ടയില്‍നിന്നെത്തുന്ന ചെണ്ടുമല്ലിയടക്കമുള്ള പുക്കള്‍ക്ക് ജില്ലയില്‍ നല്ല ഡിമാന്‍ഡാണ്. അവിടുത്തെ പൂക്കര്‍ഷകര്‍ കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാമിനെയാണ് വെള്ളത്തിനായി ആശ്രയിക്കുന്നത്. ഡാമില്‍ ഇപ്പോള്‍ വെള്ളമില്ലാത്ത സ്ഥിതിയാണ്. വെള്ളം നിറയണമെങ്കില്‍ വയനാട്ടിലെ കബനീ നദിയില്‍നിന്നാണ് എത്തേണ്ടത്. വയനാട്ടിലും മഴ ഇല്ലാത്തതിനാല്‍ കബനീ നദിയിലും വെള്ളമില്ല. പൂക്കര്‍ഷകര്‍ ഇക്കാരണത്താല്‍ വലയുകയാണ്.

സ്പ്രിങ്കളര്‍ രീതിയില്‍ ഏതാനും പേര്‍ മാത്രമേ ഗുണ്ടല്‍ പേട്ടയില്‍ ഇപ്പോള്‍ പൂക്കൃഷി നടത്തുന്നുള്ളൂ എന്നാണ് വിവരം. ഓണത്തിന് പൂക്കളം ഒരുക്കുന്നവരും മറ്റ് അലങ്കാരങ്ങള്‍ തയാറാക്കുന്നവരും പൂക്കളുടെ ക്ഷാമത്താല്‍ വലയുമെന്നാണ് സൂചന. അയല്‍സംസ്ഥാനങ്ങളിലെ കടുത്ത മഴക്കുറവ് പൂക്കളുടെ ലഭ്യത കുറയ്ക്കുകയും ജില്ലയിലെ വിപണിയില്‍ വലിയ വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യുമെന്നാണ് സൂചന. ഓണക്കാലത്ത് പൂക്കള്‍ ലഭിക്കാന്‍ സാധ്യത കുറവാണെന്നതിനാല്‍ വിലയില്‍ വര്‍ധന ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോഴഞ്ചേരിയിലെ പൂക്കളുടെ മൊത്തവ്യാപാരി ആര്യ ഫ്‌ളവര്‍ ഉടമ ദീപക് പറഞ്ഞു.

പൂക്കളുടെ ആഭ്യന്തര ഉത്പാദനം ലക്ഷ്യമിട്ട് കുടുംബശ്രീകള്‍ മുഖേന ആരംഭിച്ച കൃഷിയും മഴക്കുറവ് കാരണം കരിഞ്ഞുതുടങ്ങി. ഓണക്കാലത്തെ ഉത്പാദനത്തെ മഴക്കുറവ് സാരമായ ബാധിക്കും.

Tags : NattuVishasham DistrictNews

Recent News

Corehub Up