x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓറഞ്ച് അലര്‍ട്ട്: ജാഗ്രത തുടരണം

വെബ് ഡെസ്ക്
Published: August 6, 2026 01:10 AM IST | Updated: August 6, 2026 01:10 AM IST

പ്രതീകാത്മക ചിത്രം

കാസര്‍ഗോഡ്: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയില്‍ വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ മണ്ണിടിച്ചിനുള്ള സാധ്യത കണക്കിലെടുത്ത് മലയോരപ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം.

അപകട ഭീഷണിയുള്ള മേഖലകളില്‍നിന്ന് ജനങ്ങള്‍ ആവശ്യമെങ്കില്‍ ദുരിതാശ്വാസ കാമ്പുകളിലേക്ക് മാറണം.നിലവില്‍ വീടുകള്‍ക്കും കാര്‍ഷിക വിളകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും അടക്കം നാശനഷ്ടം നേരിട്ടതിന്‍റെ വിവര ശേഖരണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. ഈസ്റ്റ് എളേരിയിലും മറ്റും ഉരുള്‍ പൊട്ടലിന്‍റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക സമിതി പ്രദേശത്തെ ജനങ്ങളുടെയും ജനപ്രതിനിധികളുടേയും അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കണമെന്ന് കളക്ടര്‍ പറഞ്ഞു.

തുടര്‍ച്ചയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായതിനാല്‍ കെട്ടിടങ്ങളുടെ സുരക്ഷയുറപ്പുവരുത്തുന്നതിനും ഇഴജന്തുക്കളുടെ സാന്നിധ്യം പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ ഉപകരണങ്ങള്‍ എല്ലായിടങ്ങളിലും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ പോലീസ് മേധാവി പി.നിധിന്‍ രാജ് പറഞ്ഞു.

അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ഡാറ്റാബാങ്ക് ഉറപ്പുവരുത്തണമെന്നും ജില്ല പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലീസിന്‍റെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ കള്ളാര്‍, പാലാവയല്‍ വില്ലേജുകളില്‍ രണ്ടു ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്ന് എഡിഎം പി.ഉദയകുമാര്‍ യോഗത്തില്‍ അറിയിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ ദുരിത ബാധിതര്‍ക്ക് വീടുകളിലേക്ക് തിരികെ പോകാന്‍ കഴിയുകയുള്ളുവെന്ന് എഡിഎം പറഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Alert

Recent News

Corehub Up