x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലസ് വൺ: 7556 പേര്‍ക്ക് പ്രവേശനം


Published: June 22, 2026 04:19 AM IST | Updated: June 22, 2026 04:19 AM IST

പത്തനംതിട്ട: പ്ലസ് വണ്‍ ഒന്നും രണ്ടും അലോട്ട്‌മെന്‍റുകള്‍ക്കുശേഷം ജില്ലയില്‍ 7556 പേര്‍ക്ക് പ്രവേശനം. രണ്ടാംഘട്ട അലോട്ട്‌മെന്‍റില്‍ 1116 കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കിയിരിക്കുന്നത്. 802 പേര്‍ക്ക് ഹയര്‍ ഓപ്ഷനും ലഭിച്ചു. 2382 ഒഴിവുകള്‍ രണ്ട് അലോട്ട്‌മെന്‍റുകള്‍ക്കുശേഷം ജില്ലയില്‍ ഉണ്ട്.

12093 അപേക്ഷകരാണ് ജില്ലയിലുള്ളത്. ഇതര ജില്ലകളില്‍ നിന്ന് 2845 അപേക്ഷകളുണ്ട്. ഭിന്നശേഷിക്കാരുടേതുള്‍പ്പെടെ 9938 സീറ്റുകളിലേക്കാണ് ഏകജാലക പ്രവേശനം. ജനറല്‍ വിഭാഗത്തില്‍ 5396 സീറ്റുകളാണുള്ളത്. 5341 സീറ്റുകളിലേക്ക് അലോട്ട്‌മെന്‍റ് നടന്നു. 55 ഒഴിവുകളാണുള്ളത്.

പട്ടികജാതി വിഭാഗത്തിന്‍റെ 1536 സംവരണ സീറ്റുകളില്‍ 1187, പട്ടിക വര്‍ഗ വിഭാഗത്തിന്‍റെ 1024 സീറ്റുകളില്‍ 37 എണ്ണവും അലോട്ട് ചെയ്തു. ഭിന്നശേഷിക്കാരുടെ 240 സീറ്റുകളില്‍ 63 എണ്ണം അലോട്ട് ചെയ്തിട്ടുണ്ട്. 177 ഒഴിവുകളുണ്ട്. സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തില്‍ 318 സീറ്റുകളില്‍ 124 എണ്ണമാണ് അലോട്ട് ചെയ്തിരിക്കുന്നത്. 194 ഒഴിവുകളുണ്ട്. മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ 100 സീറ്റില്‍ 52 സീറ്റുകളില്‍ മാത്രമേ അലോട്ട്‌മെന്‍റ് നടന്നിട്ടുള്ളൂ.

പ്രവേശനം ഇന്നു മുതല്‍

രണ്ടാംഘട്ട അലോട്ട്‌മെന്‍റില്‍ പ്രവേശനം ഉറപ്പാക്കിയവര്‍ക്ക് ഇന്നു രാവിലെ പത്തു മുതല്‍ നാളെ വൈകുന്നേരം വരെ പ്രവേശനം നേടാം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ രണ്ടാംഘട്ട അലോട്ട്‌മെന്‍റ് പട്ടിക ഇന്ന് വെബ്‌സൈറ്റില്‍ ലഭ്യമാകും.

അലോട്ട്‌മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്നവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്‍റുകളില്‍ പരിഗണിക്കില്ല. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് മൂന്നാമത്തെ അലോട്ട്‌മെന്‍റിനുശേഷം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിനായി പുതിയ അപേക്ഷകള്‍ നല്‍കാനാകും.

മുഖ്യഘട്ടങ്ങളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കും തെറ്റായ വിവരങ്ങള്‍ നല്‍കിയതിലൂടെയും ഓപ്ഷനുകള്‍ നല്‍കാത്തതിനാലും അലോട്ട്‌മെന്‍റിനു പരിഗണിക്കാത്തവര്‍ക്കും അലോട്ട്‌മെന്‍റ് ലഭിച്ചശേഷം പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്‍ററി ഘട്ടത്തില്‍ അപേക്ഷ പുതുക്കി നല്‍കാം. പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച് ജൂലൈ ആറിന് ക്ലാസുകള്‍ ആരംഭിക്കും.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up