x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂതാടി മാങ്ങോടില്‍ പുലിശല്യം; നാട്ടുകാര്‍ ഭീതിയില്‍


Published: June 20, 2026 05:54 AM IST | Updated: June 20, 2026 05:54 AM IST

കേണിച്ചിറ: പൂതാടി പഞ്ചായത്തിലെ മാങ്ങോട് പ്രദേശത്ത് പുലിശല്യം വര്‍ധിച്ചു. കഴിഞ്ഞ ദിവസം ജനവാസകേന്ദ്രത്തിലെത്തിയ പുലി തോട്ടപ്പള്ളിയില്‍ സുരേഷ് ബാബുവിന്‍റെ വളര്‍ത്തുനായയെ പിടിച്ചു.

വീട്ടുമുറ്റത്തുനിന്നു പിടിച്ച നായയെ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയെന്നാണ് പ്രദേശവാസികളുടെ നിഗമനം. സ്ഥലത്ത് പതിഞ്ഞ കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് വനം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. നിരീക്ഷണത്തിന് കാമറകള്‍ സ്ഥാപിച്ചു. നിരവധി വീടുകളുള്ള പ്രദേശമാണ് മാങ്ങോട്. ഇവിടെ ഉണ്ടായിരുന്നതില്‍ കുറെ നായ്ക്കളെ ഇപ്പോള്‍ കാണാനില്ല.

ഇവയെ പുലി പിടിച്ചുവെന്ന സംശയത്തിലാണ് നാട്ടുകാര്‍. കഴിഞ്ഞമാസം മാങ്ങോടിനടുത്ത് അരിമുളയില്‍ പുലിയെ കണ്ടവരുണ്ട്. പുലി സാന്നിധ്യം മാങ്ങോട് നിവാസികളെ ഭീതിയിലാക്കി. തോട്ടങ്ങളില്‍ പുല്ലരിയാനുംമറ്റും ആളുകള്‍ പേടിയോടെയാണ് പോകുന്നത്. മാങ്ങോടിന് തൊട്ടടുത്ത് വനമില്ല. പുലിയെ കൂടുവച്ച് പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up