കുറവിലങ്ങാട്: മേഖലയിൽ പകർച്ചപ്പനി വ്യാപകമാകുന്നു. ഇൻഫ്ലുവൻസയും മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ഓരോ ദിവസവും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്.
പനിയും ചുമയുമായാണ് പലരും ചികിത്സ തേടുന്നത്. ശരീരവേദനയും വയറിളക്കവും അനുഭവപ്പെടുന്നവരുമുണ്ട്. ചിലർക്ക് ഛർദ്ദിയും ഉണ്ടാകുന്നുണ്ട്.
മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ, കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്തുകളിലും പനിബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്.
ചിട്ടയായ വിശ്രമമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. പഴകിയതും തണുത്തതുമായ ആഹാരപദാർത്ഥങ്ങൾ ഉപേക്ഷിക്കുന്നത് രോഗപ്രതിരോധത്തിന് ഉചിതമാണെന്നും നിർദേശമുണ്ട്.
Tags : Epidemic Nattuvishesham Distric News