പ്രതീകാത്മക ചിത്രം
പേരൂർക്കട: വെള്ളിയാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി സ്ഥലങ്ങളിൽ തണൽ മരങ്ങൾ ഉൾപ്പെടെ കടപഴകി വീണു.
തിരുവനന്തപുരം, ചാക്ക നിലയങ്ങളുടെ സംയുക്ത പരിശ്രമത്തിന്റെ ഫലമായിട്ടാണ് ശിഖരങ്ങൾ മുറിച്ചു നീക്കിയത്. വഴുതക്കാട്, പട്ടം, മരപ്പാലം, കുടപ്പനക്കുന്ന്, പേരൂർക്കട എന്നിവിടങ്ങളിൽ മരങ്ങൾ പിഴുതുവീണ് വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. വഴുതക്കാട് കേരള സർവകലാശാലയുടെ വിമൻസ് കോളജ് ഹോസ്റ്റലിന് മുൻവശത്ത് റോഡിന് കുറുകെ കിടന്ന മരം തിരുവനന്തപുരത്തു നിന്ന് ഫയർഫോഴ്സ് സംഘം എത്തി മുറിച്ചു മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.
പട്ടം-മരപ്പാലം റോഡിൽ തണൽമരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്പെട്ടത് ചെയിൻ സോ ഉപയോഗിച്ച് മുറിച്ചു നീക്കി. കുടപ്പനക്കുന്ന് ഹാർവിപുരം ഒന്നാം ലെയിനിൽ കെഎസ്ഇബി ലൈനിലും റോഡിലുമായി തണൽമരം ഒടിഞ്ഞുവീണു. പേരൂർക്കട ലോ അക്കാദമിക്ക് അകത്തു നിന്ന ഒരു തണൽ മരമാണ് വീണത്. മരത്തിൻറെ ശിഖരങ്ങൾ ചെയിൻ സോ ഉപയോഗിച്ച് മുറിച്ചുനീക്കി.