x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയർക്കുന്നം ബസ് സ്റ്റാൻഡിലെത്തിയാൽ നടുവൊടിയും

വെബ് ഡെസ്ക്
Published: September 6, 2026 12:02 AM IST | Updated: September 6, 2026 12:02 AM IST

അയർക്കുന്നം ബസ് സ്റ്റാൻഡിനു നടുവിലുള്ള വലിയ കുഴികൾ

അയർക്കുന്നം: അയർക്കുന്നം ബസ് സ്റ്റാൻഡിനു നടുവിലുള്ള വലിയ കുഴികൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നു. കുഴികൾ അടയ്ക്കണമെന്നും സ്റ്റാൻഡിലെ അനധികൃത പാർക്കിംഗ് നിരോധിക്കണമെന്നുമുള്ള യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം ഇനിയും കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ.

സ്റ്റാൻഡിനകത്തേക്ക് ബസുകൾ കയറുന്ന ഭാഗത്ത് രണ്ടിടത്തായാണ് വലിയ കുഴികൾ.ഒരു വർഷം മുന്പ് കുഴികൾ അടച്ചെങ്കിലും ഇപ്പോൾ വീണ്ടും പഴയപടിയാണ്. ഏറെ ഇടുങ്ങിയ സ്റ്റാൻഡിനുള്ളിൽ മഴക്കാലത്ത് ദുരിതം ഇരട്ടിയാണ് .

സ്റ്റാൻഡിനു വെളിയിൽ ബസ് ഇറങ്ങുന്ന ഭാഗത്തും കുഴികളുണ്ട്. ബസുകൾ സ്റ്റാൻഡിനകത്തേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്പോൾ യാത്രക്കാരുടെ നടുവൊടിയുകയാണ്. പല തവണ കുഴികളിൽ ചാടി ബസുകളുടെ പ്ലെയിറ്റുകൾ ഉൾപ്പെടെ ഒടിയുകയും തകരാറുകൾ സംഭവിക്കുകയും ചെയ്യാറുണ്ട്.

അനധികൃത പാർക്കിംഗും നിയന്ത്രിക്കണം

സ്റ്റാൻഡിലെ അനധികൃത പാർക്കിംഗും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചില വ്യക്തികൾ തങ്ങളുടെ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടത്താവളമായി ബസ് സ്റ്റാൻഡിനെ കരുതിയിരിക്കു കയാണ്. അനധികൃത പാർക്കിംഗ് മൂലം ബസുകൾക്ക് സ്റ്റാൻഡിൽ തിരിക്കാനായി ഡ്രൈവർമാർ ബുദ്ധിമുട്ടുന്നുണ്ട്. സ്റ്റാൻഡിനുള്ളിൽ ഇതുമൂലം ഗതാ ഗതക്കുരുക്കുഉണ്ടാകുന്നു.

ന‌ടപടി വേണം

പതിവു യാത്രക്കാരിയാണ്. ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്തെ കുഴികൾ പ്ര ശ്നമാണ്. ബസ് കുഴിയിൽ ചാടുന്പോൾ ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. കുഴി അടയ്ക്കാൻ അടിയന്തര നടപടിയെടുക്കണം
-ജയശ്രീ , കൊങ്ങാണ്ടൂർ (യാത്രക്കാരി)

വളരെയേറെ ബുദ്ധിമുട്ട്

സ്റ്റാൻഡിനുള്ളിലെ കുഴികൾ മൂലം ബസുകൾ പ്രവേശിക്കാനും ഇറങ്ങാനും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. അനധികൃത പാർക്കിംഗും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
-പ്രസാദ് (ബസ് ജീവനക്കാരൻ)

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up