x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദുരിതാശ്വാസ നടപടികള്‍ ഊര്‍ജിതം: കളക്ടര്‍

വെബ് ഡെസ്ക്
Published: August 2, 2026 11:09 PM IST | Updated: August 2, 2026 11:09 PM IST

കോട്ടയം: കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ച ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. വെള്ളം ഇറങ്ങിയ മേഖലകളില്‍ ജനജീവിതം സാധാരണ നിലയിലാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.

കളക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവിലെ സാഹചര്യവും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വകുപ്പ് മേധാവികള്‍ വിശദീകരിച്ചു. പല മേഖലകളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ജലനിരപ്പ് ഇപ്പോഴും മുന്നറിയിപ്പ് നിലയിലും മുകളിലാണ്.

എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും അവശ്യ സാമഗ്രികളും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍മാര്‍ അറിയിച്ചു. ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി മേഖലകളിലാണ് ദുരന്തം കൂടുതലായി ബാധിച്ചത്. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ ഇടിഞ്ഞുവീണ മണ്ണും പാറയും താത്കാലികമായി വശത്തേക്ക് മാറ്റിയിട്ടുണ്ടെങ്കിലും പൂര്‍ണമായും നീക്കം ചെയ്യുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.
റോഡുകള്‍, പാലങ്ങള്‍, റോഡുകളുടെ സംരക്ഷണഭിത്തകള്‍, കലുങ്കുകള്‍ തുടങ്ങിയവയുടെ പുനരുദ്ധാരണത്തിനും നടപടികള്‍ ആവശ്യമാണ്. ഇനിയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

Tags : Nattuvishesham Districtnews Collector Relief

Recent News

Corehub Up