ഇരവിപുരം റെയില്‍വേസ്റ്റേഷന്റെ പ്രവർത്തനം വിലയിരുതുന്ന എംപി എന്‍.കെ. പ്രേമചന്ദ്രന്.
കൊല്ലം: ഇരവിപുരം റെയില്‍വേ സ്റ്റേഷനില്‍ 2.35 കോടി ചെലവില്‍ നടക്കുന്ന വികസന പ്രവൃത്തികള്‍ അടുത്ത ജനുവരിയില്‍ പൂര്‍ത്തീകരിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
ഇരവിപുരം റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായും പ്രദേശവാസികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് എംപി ഇക്കാര്യമറിയിച്ചത്.
നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത് മൂലം പ്രദേശത്തുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളുടെ ഉയരം 84 സെന്റിമീറ്ററായി വര്‍ധിപ്പിക്കും.
രണ്ട് പ്ലാറ്റ്ഫോമുകളും ഇരുവശത്തേക്കും ദീര്‍ഘിപ്പിക്കും. വികസനം പൂര്‍ത്തിയാകുന്നതോടെ നീളം കൂടിയ ട്രെയിനില്‍നിന്ന് പോലും മറ്റു റെയില്‍വേ സ്റ്റേഷനിലേത്ത് പോലെ യാത്രക്കാര്‍ക്ക് സുഗമമായി പ്ലാറ്റ്ഫോമില്‍ ഇറങ്ങാനും കയറാനും കഴിയും.
രണ്ട് പ്ലാറ്റ്ഫോമുകളിലും 10 വീതം സിമന്റ് ബെഞ്ചുകള്‍ സ്ഥാപിക്കും. പ്ലാറ്റ്ഫോമുകള് ടൈലുകളിട്ട് സൗന്ദര്യവത്കരിക്കും. സ്റ്റേഷന്റെ ഇരുവശവും വേലികെട്ടി സുരക്ഷിതമാക്കും.
വിഷ്ണു മോഹന്‍, യു.ഡി.എഫ് ചെയര്മാന് അഡ്വ. കെ. ബേബിസണ്‍, കണ്‍വീനര്‍ ഡി. ബാബു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ. നാസര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കമറുദീന്, റിയാസ് റാവുത്തര്‍, ഭരണിക്കാവ് കൗണ്‍സിലര്‍ മഷ്കൂര്‍, അഹമ്മദ് ഉഖൈല്‍, അഹമ്മദ് തുഹൈല്‍, ഷെരീഫ്, മധുസൂദനന്, രവീന്ദ്രന്‍പിളള, പൊന്നമ്മ മഹേശന്, സനോബര്‍, രാജ്കുമാര് എന്നിവരും എംപിക്കൊപ്പം ഉണ്ടായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Railway Station