x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊളഗപ്പാറ മലയിലേക്ക് റോഡ് നിര്‍മാണം: പ്രകൃതി സംരക്ഷണ സമിതി പരാതി നല്‍കി

വെബ് ഡെസ്ക്
Published: August 7, 2026 03:48 AM IST | Updated: August 7, 2026 03:48 AM IST

കൊളഗപ്പാറ മലയിലേക്ക് നിര്‍മിച്ച റോഡിന്‍റെ ഭാഗം.

കല്‍പ്പറ്റ: കൊളഗപ്പാറ മലയിലേക്ക് സ്വകാര്യ സ്ഥാപനം തുടങ്ങിയ റോഡ് നിര്‍മാണത്തിനെതിരേ വയനാട് പ്രകൃതി സംരക്ഷണ സമിതി റവന്യു മന്ത്രി, സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

റോഡ് നിര്‍മാണം പൂര്‍ണമായും തടയുക, പ്രവൃത്തിക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുക, നിര്‍മാണ സാമഗ്രികള്‍ പിടിച്ചെടുക്കുക, കൊളഗപ്പാറമലയും പരിസരങ്ങളും സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, പ്രദേശത്ത് കരിങ്കല്‍ ഖനനം നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരാതിയിലുണ്ടെന്ന് സമിതി ഭാരവാഹികളായ എന്‍. ബാദുഷ, ബാബു മൈലമ്പാടി, തോമസ് അമ്പലവയല്‍, തച്ചമ്പത്ത് രാമൃഷ്ണന്‍, പി.എം. സുരേഷ്, എം. ഗംഗാധരന്‍ എന്നിവര്‍ അറിയിച്ചു.

മലമുകളില്‍ കരിങ്കല്‍ ഖനനം നടത്തുന്നതിനുള്ള നീക്കത്തിന്‍റെ ഭാഗമാണ് റോഡ് നിര്‍മാണം തുടങ്ങിയതെന്ന് കരുതുന്നതായി സമിതി ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നതിനിടെയാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ നിര്‍ദേശിച്ചതനുസരിച്ച് റോഡുപണി തത്കാലത്തേക്ക് നിര്‍ത്തിയെങ്കിലും എര്‍ത്ത് മൂവര്‍, ജാക്കി ഹാമര്‍ ഉള്‍പ്പെടെ സാമഗ്രികള്‍ സ്ഥലത്തുനിന്ന് മാറ്റിയിട്ടില്ല.

മലയുടെ അടിവാരത്തുനിന്നു റവന്യു ഭൂമിയിലൂടെയാണ് 600 മീറ്ററോളം റോഡ് നിര്‍മിച്ചത്. സമുദ്രനിരപ്പില്‍നിന്നു 5,000 അടി ഉയരത്തിലുള്ള കൊളഗപ്പാറ മലയുടെ വിസ്തീര്‍ണം 50.6 ഹെക്ടറാണ്. ഇതില്‍ മലഞ്ചെരിവിലും മലമുകളിലുമായി ആറ് ഏക്കറിന് സ്വകാര്യ വ്യക്തികള്‍ പട്ടയം നേടിയിട്ടുണ്ട്. കൊളഗപ്പാറ മലയുടെ മുകളിലുള്ള കുരിശടിയിലേക്കുയാത്രയ്ക്ക് എല്ലാവര്‍ഷവും ദുഃഖവെള്ളിയാഴ്ച വിശ്വാസികള്‍ ഉപയോഗിക്കുന്ന വഴി റോഡാക്കി മാറ്റാനാണ് ശ്രമം നടന്നത്. മലമുകളില്‍ കുരിശിനോട് ചേര്‍ന്ന് 50 സെന്‍റ് ഭൂമിക്ക് സ്വകാര്യവ്യക്തി പട്ടം സമ്പാദിച്ചിരുന്നു. ഈ ഭൂമിയടക്കം ആറ് ഏക്കര്‍ വിലയ്ക്കുവാങ്ങിയ സ്ഥാപനമാണ് റോഡുപണി തുടങ്ങിയത്.

കൊളഗപ്പാറ മല ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങളുടെ ജലസ്രോതസിന്‍റെ പ്രഭവകേന്ദ്രമാണ്. സമീപ ഗ്രാമമായ കൃഷ്ണഗിരിയിലടക്കും നിരവധി വീട്ടുകാര്‍ മലമുകളില്‍നിന്നും പൈപ്പിട്ട് വീട്ടുമുറ്റത്ത് കുടിവെള്ളം സംഭരിക്കുന്നുണ്ട്. കൊളഗപ്പാറയില്‍ ഉദ്ഭവിക്കുന്ന പാതിരിപ്പാറ, താഴത്തുവയല്‍, കരിമ്പന്‍കൊല്ലി തോടുകളാണ് കൊളഗപ്പാറയുടെ ചുറ്റുമുള്ള പ്രദേശങ്ങളെ ജലസമൃദ്ധമാക്കുന്നത്. മലമുകളില്‍ സ്വകാര്യവ്യക്തികള്‍ ഭൂമിക്ക് പട്ടയം നേടിയത് അന്വേഷണ വിധേയമാക്കണമെന്നും സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Tags : Nattuvishesham Local News Road construction Kolagapara Hill

Recent News

Corehub Up