x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഴയിൽ മയ്യിൽ പോലീസ് സ്റ്റേഷന്‍റെ മേൽക്കൂര തകർന്നു


Published: July 2, 2026 01:30 AM IST | Updated: July 2, 2026 01:30 AM IST

മയ്യിൽ പോലീസ് സ്റ്റേഷന്‍റെ അടുക്കള ഭാഗത്തെ ദ്രവിച്ച കഴുക്കോൽ തകർന്ന നിലയിൽ.

മയ്യിൽ: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മയ്യിൽ പോലീസ് സ്റ്റേഷന്‍റെ അടുക്കളഞാലി തകർന്ന് സ്റ്റേഷനുള്ളിൽ വെള്ളം കയറി. കനത്ത മഴയിൽ അടുക്കള ഭാഗത്തെ ദ്രവിച്ച ഭാഗം തകർന്നുവീഴുകയായിരുന്നു. കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ആർക്കും പരിക്കില്ല. തകർന്ന ഭാഗത്തെ ഫയലുകളും മറ്റും നേരത്തെ മാറ്റിയതിനാൽ വലിയ നാശനഷ്ടം സംഭവിച്ചില്ലെന്ന് മയ്യിൽ പോലീസ് അറിയിച്ചു.
2010 ഒക്ടോബറിൽ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയരി ബാലകൃഷ്‌ണനാണ് വാടകക്കെട്ടിടത്തിൽ സ്റ്റേഷൻ തുറന്നത്. ചെക്കിക്കുളം റോഡിൽ പുതിയ കെട്ടിടം പണിയുന്നതിനുള്ള നടപടികൾ ഇഴയുന്നതിനിടെയാണ് ഭാർഗവിനിലയം പോലെയുള്ള കെട്ടിടത്തിൽ അപകടമുണ്ടായത്. എതു നിമിഷവും വീഴാനിരിക്കുന്ന കെട്ടിടത്തിൽ 35 പേരാണ് ജോലി ചെയ്യുന്നത്. നേരത്തെ പാടിക്കുന്നിൽ സ്റ്റേഷന് ഭൂമി ലഭിച്ചുവെങ്കിലും ഒഴിവാക്കുകയായിരുന്നു.

Tags : Nattuvishesham District news

Recent News

Corehub Up