x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തകർന്നു തരിപ്പണമായി കൊക്കയാർ വെംബ്ലി ഉറുമ്പിക്കര റോഡ്

വെബ് ഡെസ്ക്
Published: September 19, 2026 12:32 AM IST | Updated: September 19, 2026 12:32 AM IST

തകർന്ന് കിടക്കുന്ന കൊക്കയാർ വെംബ്ലി ഉറുമ്പിക്കര റോഡ്.

കൊക്കയാർ: പഞ്ചായത്തിന്‍റെ പ്രധാന റോഡുകളിലൊന്നായ കൊക്കയാർ - വെംബ്ലി - ഉറുമ്പിക്കര റോഡ് തകർന്ന് യാത്ര ദുരിതത്തിലായി. കൊക്കയാർ പാലംപടി മുതൽ വെംബ്ലി വരെയുള്ള റോഡിന്‍റെ പല ഭാഗത്തും ടാറിംഗ് ഇളകി മാറി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴപെയ്യുമ്പോൾ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരടക്കം അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡ് തകർന്നതോടെ മേഖലയിലേക്ക് ടാക്സി വാഹനങ്ങളടക്കം സർവീസ് നടത്തുവാൻ മടിക്കുകയാണ്.

പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ്

ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ ഉറുമ്പിക്കരയിലേക്ക് കോട്ടയം ജില്ലയിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണിത്. മുണ്ടക്കയത്ത് നിന്നു കൂട്ടിക്കൽ - കൊക്കയാർ വഴിയും 35ാംമൈൽ ബോയ്സ് എസ്റ്റേറ്റ് വഴിയും കൊക്കയാറ്റിലെത്തി വെംബ്ലി - കല്ല്തൊട്ടി വഴി ഉടുമ്പിക്കരയിലെത്താം. ഇവിടെ നിന്നു ഏലപ്പാറയിലേക്കും വാഗമണ്ണിലേക്കും തുടർന്ന് സഞ്ചരിക്കുവാനാകും. കെകെ റോഡിൽ മണ്ണിടിച്ചിൽ അടക്കമുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സമാന്തര പാതയായും ഉപയോഗിക്കാവുന്ന റോഡാണിത്. കൂടാതെ പാപ്പാനി, വെള്ള പാനി അടക്കമുള്ള വെള്ളച്ചാട്ടങ്ങളിലേക്ക് എത്തുവാനുള്ള റോഡ് കൂടിയാണിത്.
കിലോമീറ്ററോളം തകർന്ന നിലയിൽ

16 കിലോമീറ്ററോളം വരുന്ന റോഡിന്‍റെ കൊക്കയാർ പാലം മുതൽ ഒട്ടുമിക്ക ഭാഗങ്ങളും തകർന്ന നിലയിലാണ്. കല്ല്തൊട്ടി മുതൽ ഉറുമ്പിക്കര വരെ മൺറോഡ് മാത്രമാണുഉള്ളത്. വലിയ കല്ലുകൾ നിറഞ്ഞ ഈ റോഡിലൂടെ ഓഫ് റോഡ് വാഹനങ്ങൾ മാത്രമാണ് കടന്നു പോകുന്നത്. തനത് ഫണ്ട് തീർത്തും കുറവുള്ള കൊക്കയാർ പഞ്ചായത്തിന് കീഴിലാണ് ഈ റോഡ്.

പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുക്കാത്തതുകൊണ്ടുതന്നെ ഇതിന്‍റെ അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്വം പഞ്ചായത്തിന്‍റെ ചുമലിലാണ്. ഇതാണ് റോഡ് നവീകരണം വൈകുവാൻ കാരണം. കൊക്കയാർ - വെംബ്ലി - ഉറുമ്പിക്കര റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന്‍റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.

Tags : NattuVishesham.DistricteNews

Recent News

Corehub Up