x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടയം തോട്ടിലെ വെള്ളത്തിന് കറുത്ത നിറം, ആശങ്കയോടെ പ്രദേശവാസികള്‍

വെബ് ഡെസ്ക്
Published: September 19, 2026 01:23 AM IST | Updated: September 19, 2026 01:23 AM IST

പാലാ - പൊന്‍കുന്നം റോഡിനു സമീപം കടയം തോട്ടിലെ വെള്ളത്തിന് കറുപ്പു നിറമായപ്പോള്‍.

മീനച്ചില്‍: കടയം തോട്ടിലെ വെള്ളം കറുത്ത നിറത്തില്‍ കാണപ്പെട്ടത് പ്രദേശവാസികളില്‍ ആശങ്ക പരത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ വെളളം തെളിഞ്ഞ നിലയിലായിരുന്നു. മാലിന്യം കലര്‍ന്നത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. ഉപയോഗ യോഗ്യമല്ലാത്ത വിധം വെള്ളത്തിന്‍റെ നിറം മാറിയിട്ടുണ്ട്.

‌കക്കൂസ് മാലിന്യമാണോ ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് ഒഴുക്കിയതാണോ എന്ന് വ്യക്തമായിട്ടില്ല. നിരവധി കുടിവെള്ള പദ്ധതികളും കിണറുകളും തോടിനെ ആശ്രയിച്ചുണ്ട്. മാലിന്യം കലര്‍ന്ന വെള്ളം ഒഴുകിയെത്തുന്നത് മീനച്ചിലാറ്റിലേക്കാണ്. കക്കൂസ് മാലിന്യമാണെന്നും അതല്ല പ്ലൈവുഡ് ഫാക്ടറിയിലെ മലിന ജലം തോട്ടിലേയ്ക്ക് ഒഴുക്കിയതാണെന്നും നാട്ടുകാര്‍ സംശയിക്കുന്നു. മാലിന്യനിക്ഷേപം രൂക്ഷമായതോടെ വിവിധയിടങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ സാമൂഹ്യ വിരുദ്ധര്‍ ഇടവഴികളിലൂടെ കാമറകളില്ലാത്ത സ്ഥലത്ത് എത്തി മാലിന്യമൊഴുക്കുകയാണെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്‍റ് റൂബി ജോസ് പറഞ്ഞു.

Tags : NattuVishesham.DistricteNews

Recent News

Corehub Up