x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാന്തപുരത്തിന് പിന്തുണയുമായി സമസ്ത നേതാവ്

വെബ് ഡെസ്ക്
Published: September 6, 2026 01:31 AM IST | Updated: September 6, 2026 01:31 AM IST

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച് സമസ്ത ഇകെ വിഭാഗം നേതാവും സമസ്ത മുഷാവറ അംഗവുമായ നാസര്‍ ഫൈസി കൂടത്തായി. സ്ത്രീകളെ നയിക്കാന്‍ കാന്തപുരം ശ്രമിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന വ്യക്തിയാണ് കാന്തപുരം. അദ്ദേഹത്തിന്‍റെ വാക്കുകള്‍ മാത്രമല്ല ചെയ്തികള്‍ കൂടി വിലയിരുത്തണമെന്നും നാസര്‍ ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീ സമൂഹത്തോട് മതവിധി ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം പണ്ഡിതന്മാർക്കുണ്ട്. ഇസ്‌ലാമിനെ വെറുക്കപ്പെട്ടതാക്കുകയാണ് വിമർശിക്കുന്നവർ ചെയ്യുന്നത്. ഇസ്‌ലാം സ്ത്രീകളെ പിന്നോട്ട് നയിക്കുന്നു എന്ന പ്രചരണം നിര്‍മ്മിച്ചെടുക്കുകയാണ്.
കാന്തപുരം പിന്തിരിപ്പന്‍ സമീപനം ഉള്ളയാളാണെന്ന് തോന്നുന്നില്ല. വിമര്‍ശകര്‍ സ്ത്രീകളെ രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗിക്കുകയാണ്. കാന്തപുരത്തിന്‍റെ പ്രസംഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും നാസര്‍ ഫൈസി കൂടത്തായി കൂട്ടിച്ചേര്‍ത്തു.
സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ചരിത്രപരമായ കാര്യങ്ങള്‍ പറയുന്നതില്‍ ചില തെറ്റുകളുണ്ടായി. അതിനോട് വിയോജിപ്പുണ്ടെന്നും നാസര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.

കാന്തപുരത്തിന് യൂത്ത് ലീഗിന്‍റെ ഐക്യദാർഢ്യം

മലപ്പുറം: സ്ത്രീകൾ പൊതുവേദികളിൽ പങ്കെടുക്കുന്നതിനെതിരെയുള്ള പരാമർശങ്ങളിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ പിന്തുണച്ച് യൂത്ത് ലീഗ്. വിശ്വാസപരമായ വിഷയങ്ങളിൽ സ്വന്തം അനുയായികളോട് സംവദിക്കാൻ സമുദായ പണ്ഡിതർക്ക് ഭരണഘടനാപരമായ അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഷെരീഫ് കുറ്റൂർ പറഞ്ഞു. മലപ്പുറത്ത് നടന്ന ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ നേതാക്കളുടെ മേൽ മെക്കിട്ടുകയറാൻ അനുവദിക്കരുതെന്നും വിശ്വാസത്തെക്കുറിച്ച് പറയാൻ അവർക്ക് അവസരം വേണമെന്നും ഷെരീഫ് പറഞ്ഞു. സമുദായ നേതാക്കളുടെ കോലം കത്തിക്കുന്നത് കൈയും കെട്ടി നോക്കിനിൽക്കേണ്ടി വരികയാണെന്നും പണ്ഡിതോചിതമായി ഒരുഭിപ്രായം പറയാൻ പാടില്ലേയെന്നും യൂത്ത് ലീഗ് നേതാവ് വ്യക്തമാക്കി.

 

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up