x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാലു മാസത്തിനുള്ളിൽ കടലാഴങ്ങളിൽ മറഞ്ഞത് ഏഴുപേർ

സ്വന്തം ലേഖകൻ
Published: August 20, 2026 12:17 AM IST | Updated: August 20, 2026 02:52 AM IST

പ്രതീകാത്മക ചിത്രം

വിഴിഞ്ഞം : നാല് മാസത്തിനിടയിൽ കടലിൽ വീണ് കാണായി തിരികെയെത്താത്തവർ ഏഴ് പേർ. വിവിധ സേനകളുടെയും മത്സ്യത്തൊഴിലാളികളുടെയും ദിവസങ്ങൾനീണ്ട തെരച്ചിലിലും കണ്ടെത്താനാകാത്ത ഇവർ എവിടെയെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.

മേയ് ഏഴിന് ഒമാനിൽനിന്ന് കൊളംബോയിലേക്കു പോവുകയായിരുന്ന വിദേശ ചരക്കുകപ്പലായ സോളിസ് മത്സ്യബന്ധന ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ ലക്കനെയും മകൻബാദലിനെയും കാണാതായിരുന്നു. കൂടെയുണ്ടായിരുന്ന 11 പേരെ രക്ഷപ്പെടുത്തിയെങ്കിലും അച്ഛനും മകനും കടലാഴങ്ങളിലേക്ക് മറഞ്ഞു. തീരത്തുനിന്ന് 150 കിലോമീറ്റർ ഉള്ളിൽ 180-ൽപ്പരം മീറ്റർആഴമുള്ള ഉൾക്കടലിൽവീണ ഇവർ തിരികെ എത്തിയില്ല. കോസ്റ്റ് ഗാർഡും നേവിയും മത്സ്യബന്ധന വള്ളങ്ങളും ദിവസങ്ങളോളം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

മേയ് 14 നു ലക്ഷദ്വീപിനു സമീപം മീൻ പിടിക്കുന്നതിനിടയിൽ ബോട്ടിൽനിന്ന് കടലിൽവീണു കാണാതായ പൂവാർ എരിക്കലുവിള സ്വദേശി സിൽവയ്യനും (27) തിരിച്ചെത്തിയില്ല . 350 കിലോമീറ്റർ ഉൾക്കടലിൽ വീണ സിൽവയ്യനായി കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും സേനാവിഭാഗങ്ങളും നടത്തിയ അന്വേഷണവും വിഫലമായിരുന്നു. ഒടുവിൽ സിൽവയ്യനായി വീട്ടുകാർ പള്ളിയിൽ മരണാനന്തര ചടങ്ങുകൾ നടത്തി പ്രാർഥിച്ചു മടങ്ങുകയായി രുന്നു. ജൂലൈ 22നു വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്റ്റിംഗ് കേന്ദ്രത്തിനു സമീപം പാറക്കൂട്ടങ്ങളിൽനിന്നു ചിത്രങ്ങളെടു ത്ത വയനാട് പയ്യംപള്ളി സ്വദേശിയായ യുവ ഡോക്ടർ ശ്രീജിത്തും കാണാമറയത്തു തന്നെ. ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി അധികൃതർ ദിവസങ്ങൾനീണ്ട തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തീരത്തോടു ചേർന്ന പാറക്കൂട്ടങ്ങളിൽ കുടുങ്ങിക്കിടക്കാമെന്ന നിഗമനത്തിൽ അധികൃതർ എത്തിയെങ്കിലും ഉറപ്പിക്കാനായില്ല .

ഇക്കഴിഞ്ഞ ജൂലൈ 31 നുണ്ടായ ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും വള്ളം മറിഞ്ഞു കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസ്, അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, കൊല്ലം നീണ്ടകര സ്വദേശി ഗൗതം കൃഷ്ണ എന്നിവർക്കായുള്ള അധികൃതരുടെ തെരച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. നേവി, തീരസംരക്ഷണ സേന, മറൈൻ എൻഫോഴ്‌സ്മെന്‍റ്, തീരദേശ പോലീസ് എന്നിവർ കഴിയുന്നത്ര സംവിധാനങ്ങൾ ഉപയോഗിച്ചു തെരച്ചിൽ നടത്തിയെങ്കി ലും ഫലമുണ്ടായില്ല. ഇവർക്കുപരി മുങ്ങൽ വിദഗ്ദരും മത്സ്യത്തൊഴിലാളികളും തെരച്ചിലിനായി രംഗത്തിറങ്ങിയിരുന്നു.

കാണാതായി മൂന്നാഴ്ച തികയുമ്പോഴും ആഴങ്ങളിൽ താഴ് ന്നവർ തിരികെയെത്തിയില്ല . ദിവസങ്ങൾ കഴിഞ്ഞതോടെ തെരച്ചിലിന്‍റെ ശക്തി കുറഞ്ഞെങ്കിലും പ്രതീക്ഷ കൈവിടാതെയി രിക്കുകയാണ് കുടുംബങ്ങൾ.

Tags : ocean depths NattuVishasham DistrictNews

Recent News

Corehub Up